ബിജെപി പരാജയപ്പെടും; കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തും; ലോക് പോള്‍ സര്‍വെ

single-img
12 March 2023

കർണാടകയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 116-122 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ലോക് പോള്‍ അഭിപ്രായ സർവെ. രണ്ടാമത് വരുന്ന ബിജെപിയ്ക്ക് 77-83 സീറ്റും ജനതാദൾ എസിനു 21-27 സീറ്റും മറ്റു പാർട്ടികൾക്കു 4 സീറ്റ് വരെയും ലഭിക്കുമെന്ന് സര്‍വെ പ്രവചിക്കുന്നു.

സംസ്ഥാനത്താകെ 224 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 45,000 വോട്ടർമാരെ പങ്കെടുപ്പിച്ചാണ് സർവേ നടത്തിയതെന്ന് ലോക്പോള്‍ അറിയിച്ചു. ഇത്തവണ കോണ്‍ഗ്രസ് 39-42 ശതമാനം വരെ വോട്ട് നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 33-36 ശതമാനവും ജനതാദള്‍ എസ് 15-18 ശതമാനവും മറ്റുള്ളവര്‍ 6-9 ശതമാനവും വോട്ട് നേടുമെന്ന് സര്‍വെ പറയുന്നു.

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അഴിമതി ആരോപണങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ ഇത്തവണ ഭരണവിരുദ്ധ വികാരമുണ്ടെന്ന് ലോക് പോളിലെ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ പറയുന്നു. ബിജെപിയ്ക്ക് കർണാടകയിൽ ഉയര്‍ത്താക്കാട്ടാന്‍ ഒരു മുഖമില്ല. അതുകൊണ്ടുതന്നെ നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.