തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിച്ചില്ല; ക്യാമറയ്ക്ക് മുന്നിൽ പൊട്ടി കരഞ്ഞു ബി.ജെ.പി നേതാവ്

single-img
12 October 2023

രാജസ്ഥാനിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ സീറ്റ് ലാഭിക്കാൻ നെട്ടോട്ടം ഓടുകയാണ് രാഷ്ട്രീയ നേതാക്കൾ. ഇവിടെയിതാ, ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആളുകള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ നേതാവ് മുകേഷ് ഗോയലിന്റെ ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

കഴിഞ്ഞ ദിവസം വൈകീട്ട് സംഘടിപ്പിച്ച പാര്‍ട്ടി അനുയായികളുടെ യോഗത്തിലാണ് മുകേഷ് പൊട്ടിക്കരഞ്ഞത്. കോട്പുത്‍ലി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനായിരുന്നു മുകേഷിന്റെ ആഗ്രഹം. എന്നാല്‍ ഹൻസ് രാജ് പട്ടേല്‍ ഗുര്‍ജാറിനെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്. 2018ലെ തെരഞ്ഞെടുപ്പില്‍ മുകേഷ് ഗോയല്‍ മത്സരിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസിന്റെ രാജേന്ദ്രസിങ് യാദവിനോട് 13,000 വോട്ടിന് പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജസ്ഥാനില്‍ ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയത്. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.എം.പിമാരായ രാജ്യവര്‍ധൻ സിങ് റാത്തോഡ്, ദിവ്യ കുമാരി എന്നിവരെ മത്സരിപ്പിക്കുന്നുണ്ട്.