മുഖ്യമന്ത്രിയും കുടുംബവും കേരളം വിറ്റുതുലയ്ക്കാൻ ശ്രമിച്ചു: സ്വപ്ന സുരേഷ്
മുഖ്യമന്ത്രിയും കുടുംബവും കേരളം വിറ്റ് തുലയ്ക്കാൻ ശ്രമിച്ചുവെന്ന് സ്വർണ്ണക്കള്ളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. എല്ലാ അഴിമതികൾക്കും മുഖ്യമന്ത്രിക്ക് കൂട്ടുനിന്നത് ശിവശങ്കറും സി എം രവീന്ദ്രനുമാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് എല്ലാ വിശദാംശങ്ങളും വരും ദിവസങ്ങളിൽ പുറത്തു വരുമെന്നും സ്വപ്ന പറഞ്ഞു.
ഇ ഡി ശരിയായ പാതയിലൂടെയാണ് പോകുന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും ഇനി ഒരുപാട് കാര്യങ്ങൾ പുറത്ത് വരുമെന്നും സ്വപ്നാ സുരേഷ് പറഞ്ഞു. യുഎഇയിൽ ഇരുന്ന് എല്ലാ അഴിമതിക്കും ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രിയുടെ മകനാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്‌താൽ യുഎഇയിൽ നിന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ അഴിമതികളും പുറത്തു വരും. ഇ ഡിക്ക് ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട് എന്നും സ്വപ്ന പറഞ്ഞു
വാങ്ങിക്കുന്ന ശമ്പളത്തിനായി അനുസരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ശിവശങ്കറുമായി ഒരു പ്രത്യേക ബന്ധമുള്ളത് കൊണ്ട് എതിർക്കാൻ പറ്റിയില്ല എന്നും സ്വപ്ന കൂട്ടിച്ചേർത്തു.