വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു: സ്വപ്ന സുരേഷ്

single-img
10 March 2023

വിജേഷ് പിള്ളയ്ക്ക് മറുപടിയുമായി സ്വപ്ന സുരേഷ്. സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി തന്നെ വന്നു കണ്ടുവെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണം തെളിക്കാൻ പറഞ്ഞ സുരേഷ് പിള്ളയുടെ വെല്ലുവിളി സ്വീകരിക്കുന്നതായും സ്വപ്ന ഫേസ്‌ബുക്കിലൂടെ പറഞ്ഞു.

തന്നെ കണ്ടകാര്യം വിജയ് പിള്ളയെന്ന വിജേഷ് പിള്ള സമ്മതിച്ചു. ഹരിയാനയെയും രാജസ്ഥാനെയും കുറിച്ച് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. 30 കോടി വാഗ്ദാനം ചെയ്തതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. എം.വി. ഗോവിന്ദന്‍റെയും യൂസഫലിയുടെയും പേര് താൻ പറഞ്ഞതായി അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ഭീഷണിയെക്കുറിച്ച് താൻ പറഞ്ഞതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവുകൾ ചോദിച്ചതായും ഇയാൾ സമ്മതിച്ചിട്ടുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ സ്വപ്ന പറയുന്നു

വിജേഷ് പിള്ളയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. തെളിവുകൾ ഏജൻസികൾക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. ഉടൻ കോടതിയിലും നൽകും. എം.വി. ഗോവിന്ദൻ നിയമ നടപടി സ്വീകരിച്ചാലും നേരിടും. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു