ആർ എസ് എസ് അനുകൂല നിലപാട്; സുധാകരനെതിരെ കോൺഗ്രസിൽ അമർഷം പുകയുന്നു

single-img
15 November 2022

ആർ എസ് എസ് അനുകൂല പ്രസ്താവനകളുടെ പേരിൽ കോൺഗ്രസിൽ കെ സുധാകരനെതിരെ അമേഷം പുകയുന്നു. ജവഹർലാൽ നെഹ്‌റു ഉൾപ്പടെയുള്ള മഹാരഥന്മാരെ അധിക്ഷേപിച്ചു പ്രസംഗം നടത്തിയതോടെ സുധാകരൻ മര്യാദയുടെ സർവേ സീമകളും ലംഘിച്ചു എന്നാണു കോൺഗ്രസ് നേതാക്കൾ രഹസ്യമായി പറയുന്നത്. സുധാകരന്റെ പ്രസ്താവനകൾ സി പി എമ്മിന് ആയുധം നൽകുന്നതിന് തുല്യമാണ് എന്നാണു എന്നാണു ഈ നേതാക്കളുടെ വിലയിരുത്തൽ.

അതേസമയം ലീഗിന് പിന്നാലെ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി രംഗത്ത്. ആര്‍എസ്എസ് അനുകൂല പരാമര്‍ശം സുധാകരന്‍ തിരുത്തണം എന്നും, ഖേദ പ്രകടനം കൊണ്ടായില്ലെന്നും മുസ്ലീം ലീഗിനെ അടക്കം വിശ്വാസത്തില്‍ എടുത്തുള്ള തിരുത്തല്‍ ആവശ്യമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സുധാകരനെ തള്ളി രംഗത്ത് വന്നിരുന്നു.

ജവഹർ ലാൽ നെഹ്റു വർഗീയതയോട് സന്ധി ചെയ്തുവെന്ന കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന്റെ പരാമർശം ഗൗരവതരമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. കൂടാതെ വിവാദ പരാമർശത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല സുധാകരനെതിരെ പരാതി ലഭിച്ചു എന്നും അദ്ദേഹം സ്ഥിതീകരിച്ചു.

ഇന്നലെ കണ്ണൂരിലെ നവോത്ഥാന സദസിൽവച്ചായിരുന്നു കെ സുധാകരന്റെ വിവാദ പരാമർശം. ആർ എസ് എസ് നേതാവായ ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്റു വർഗീയ ഫാസിസത്തോട് സന്ധിചെയ്യാൻ തയ്യാറായെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സംഭവം വിവാദമായതോടെ നാക്കുപിഴയാണെന്നായിരുന്നു സുധാകരൻ നൽകിയ വിശദീകരണം