രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ ; ‘രാമജ്യോതി’ കൊണ്ടുവരുന്നത് രണ്ട് മുസ്ലിം വനിതകള്‍

single-img
7 January 2024

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിനു മുന്നോടിയായി അയോധ്യയില്‍നിന്ന് കാശിയിലേക്ക്’രാംജ്യോതി’ കൊണ്ടുവരുന്നത് രണ്ടു മുസ്ലീം സ്ത്രീകള്‍ ആയിരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . വാരണാസിയില്‍ നിന്നുള്ള നസ്നീന്‍ അന്‍സാരിയും നജ്മ പര്‍വിനുമാണ് ദീപം അയോധ്യയിലേക്ക് കൊണ്ടുവരുന്നത്. ഭഗവാന്‍ ശ്രീരാമന്‍ എല്ലാവരുടെയും പൂര്‍വ്വികനാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.

എല്ലാ ഇന്ത്യക്കാരും ഒരുപോലെയാണെന്നും ഇവര്‍ പറയുന്നു. ദീപവുമായി ഇവരുടെ അയോധ്യയിലേക്കുള്ള യാത്ര കാശിയിലെ ഡോംരാജ് ഓം ചൗധരിയും പാടല്‍പുരി മഠത്തിലെ മഹന്ത് ബാലക് ദാസും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. നജ്മ ബിഎച്ച്യുവില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പിഎച്ച്ഡി ചെയ്തിട്ടുണ്ട്. 17 വര്‍ഷമായി അവള്‍ രാമഭക്തയാണ്. നസ്‌നീനും നജ്മയും മുത്തലാഖിനെതിരെ പോരാടിയിട്ടുണ്ട്.

2006ല്‍ സങ്കത് മോചന്‍ ക്ഷേത്രത്തില്‍ ഭീകരര്‍ ബോംബിട്ടപ്പോള്‍ ഇരുവരും 70 മുസ്ലീം സ്ത്രീകളുമായി ക്ഷേത്രത്തില്‍ പോയി ഹനുമാന്‍ ചാലിസ ചൊല്ലി സാമുദായിക സൗഹാര്‍ദത്തിനായി ശ്രമിച്ചു. മഹന്ത് ശംഭു ദേവാചാര്യ അയോധ്യയില്‍ വെച്ച് അവര്‍ക്ക് രാംജ്യോതി കൈമാറി. ഇന്ന് രാംജ്യോതിയുമായി സ്ത്രീകള്‍ യാത്ര തുടങ്ങും. അയോധ്യയിലെ മണ്ണും സരയുവിലെ പുണ്യജലവും കാശിയിലേക്ക് കൊണ്ടുവരും. രാംജ്യോതിയുടെ വിതരണം ജനുവരി 21ന് ആരംഭിക്കും.