സിദ്ധാർത്ഥിന്റെ മരണം; എല്ലാ തെളിവുകളും കേരള പോലീസ് നശിപ്പിച്ച ശേഷമാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്: ചെറിയാൻ ഫിലിപ്പ്

single-img
10 March 2024

പൂക്കോട് വെറ്റിനറി സർവകലാശാലാ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥ് ന്റെ മരണത്തിൽ എല്ലാ തെളിവുകളും കേരള പോലീസ് നശിപ്പിച്ച ശേഷമാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടതെന്ന് ചെറിയാൻ ഫിലിപ്പ് . പോസ്റ്റുമാർട്ടം റിപ്പോർട്ട് പരിശോധിച്ചാൽ നിരവധി പ്രതികൾ ഉണ്ടെന്ന് മനസ്സിലാക്കാം.

കേസിൽ ഉൾപ്പെട്ട പ്രതികളിൽ പലരും പോലീസിന്റെ കൺമുമ്പിൽ ഉണ്ടായിരുന്നിട്ടും അവരെ രണ്ടാഴ്ചയ്ക്കുള്ളിൽ പിടികൂടിയില്ല. ചില അറസ്റ്റുകൾ പ്രഹസനം മാത്രമായിരുന്നു. അതേപോലെ തന്നെ ദൃക്സാക്ഷികളെ ചോദ്യം ചെയ്തിട്ടില്ല. പലരെയും മൊഴി കൊടുക്കാതിരിക്കാൻ എസ്.എഫ്.ഐക്കാരും പാർട്ടിക്കാരും ഭീഷണിപ്പെടുത്തിയിരുന്നു. സി.ബി.ഐ. എവിടെ വലവിരിച്ചാലും കെട്ടിതൂക്കിയ കയർ മാത്രമേ തെളിവായി ലഭിക്കുകയുള്ളു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയോ സി.പി.എം നേതാക്കളോ സിദ്ധാർത്ഥിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കാണാതിരുന്നത് മനുഷ്യത്വരാഹിത്യമാണെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.