ഇന്ത്യയുടെ നീതിന്യായ മേഖലയില്‍ നിലനിൽക്കുന്നത് പുരുഷാധിപത്യ സ്വഭാവം: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

single-img
12 November 2022

നമ്മുടെ രാജ്യത്തിന്റെ നിയമവ്യവസ്ഥക്ക് ഇപ്പോഴും ഉള്ളത് ഫ്യൂഡല്‍ ഘടനയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. നീതിന്യായ മേഖലയിലുള്ളത് പുരുഷാധിപത്യ സ്വഭാവമാണെന്നും ഇവിടേയ്ക്ക് കൂടുതല്‍ വനിതകളെത്താന്‍ ജനാധിപത്യപരവും മെറിറ്റ് അടിസ്ഥാനത്തിലുള്ളതുമായ സംവിധാനം ഒരുങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അങ്ങിനെ ചെയ്‌താൽ മാത്രമേ, സ്ത്രീകളും പാര്‍ശ്വവത്കൃതരും ഈ രംഗത്ത് സാന്നിധ്യം ഉറപ്പിക്കുകയുള്ളൂവെന്ന് ചന്ദ്രചൂഡ് വ്യക്തമാക്കി. മാത്രമല്ല, മുതിര്‍ന്ന അഭിഭാഷകരുടെ ചേംബറുകള്‍ പലപ്പോഴും പുരുഷന്‍മാരുടെ ക്ലബുകള്‍ പോലെയാണെന്നും അദേഹംഅഭിപ്രായപ്പെട്ടു.

ഇങ്ങിനെയുള്ള ചിന്താഗതി മാറണം. നീതിന്യായ മേഖലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് അവസരമൊരുക്കണമെന്നും കോടതി നടപടികള്‍ ലൈവായി കാണിക്കുന്നത് സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ അടിസ്ഥാനമാക്കിയ ജനാധിപത്യ സംവിധാനത്തിന് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കും. എല്ലാം ലൈവായി കാണിക്കുമ്പോള്‍ ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്വം കോടതികള്‍ക്കുണ്ടാവും. സുതാര്യത കൈവരുമെന്നും അദേഹം പറഞ്ഞു.