മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന; പ്രകൃതിക്ഷോഭങ്ങളെ നേരിടാൻ കേരളവുമായി സഹകരിക്കാൻ നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

single-img
6 October 2022

പ്രകൃതിക്ഷോഭങ്ങളെ നേരിടല്‍, വയനാട്ടിലെ തുരങ്കപ്പാത നിര്‍മ്മാണം, സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തീരശോഷണം തടയല്‍ എന്നീ മേഖലകളില്‍ കേരളവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറായി. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന മാനിച്ച് സംസ്ഥാനത്തിന് ആവശ്യമായ വിവിധ മേഖലകളിലെ വിദഗ്ദരുടെ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് നോര്‍വെയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ദന്‍ ഡൊമനിക് ലെയ്ന്‍ ഉറപ്പുനൽകുകയായിരുന്നു.

രാജ്യത്ത് ഇന്ത്യന്‍ റെയില്‍വേക്ക് തുരങ്കപ്പാതകൾ നിർമ്മിക്കുന്നതിൽ ഇവരുടെ സാങ്കേതിക സഹകരണം ഇപ്പോൾ ലഭിക്കുന്നുണ്ട്. ഏഴു കിലോമീറ്റര്‍ ആഴത്തിലുള്ള പാറയുടെ വരെ സ്വഭാവത്തെ കൃത്യമായി മനസിലാക്കുന്നതിനുള്ള നോര്‍വീജയന്‍ സാങ്കേതിക വിദ്യയാണ് ഇന്ത്യ ലഡാക്കില്‍ ഉപയോഗിക്കുന്നത്.

ഈ സാങ്കേതിക വിദ്യ മനസിലാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ ആലോചിക്കുന്ന തുരങ്കപ്പാതയുടെ നിര്‍മ്മാണത്തില്‍ നോര്‍വീജിയന്‍ ജിയോ ടെക്‌നികല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക ഉപദേശം സഹായകരമായിരിക്കുമെന്ന് സൂചിപ്പിച്ചത്.

അതേപോലെ തന്നെ മണ്ണിടിച്ചിലിനുള്ള സാധ്യത മുന്‍കൂട്ടി മനസിലാക്കാനുള്ള സാങ്കേതികവിദ്യ വിവിധ രാജ്യങ്ങളില്‍ എന്‍ജിഐ വിജയകരമായി നടപ്പിലാക്കുന്നുണ്ട്. ഇന്ത്യയില്‍ നിരവധി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി എന്‍ജിഐ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. തീര ശോഷണത്തിന്റെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാര്‍ഗങ്ങള്‍ ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി എന്‍ജിഐയുടെ പദ്ധതികള്‍ കേരളത്തിനു സഹായകരമാകും എന്ന് ചൂണ്ടികാട്ടി. ക

മ്പനിയുടെ വിദഗ്ദരുടെ കേരള സന്ദര്‍ശനത്തിനു ശേഷം സര്‍വ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഡൊമനിക് ലെയ്ന്‍ വ്യക്തമാക്കി. സാങ്കേതിക വിദഗ്ദനും ഇന്ത്യന്‍ വംശജനുമായ രാജേന്ദ്രകുമാര്‍ ഉള്‍പ്പെടെ ആറംഗ സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.