കുട്ടി ക്ഷേത്രത്തിൽ കയറി ദൈവവിഗ്രഹത്തിൽ സ്പർശിച്ചു; കർണാടകയിൽ ദളിത് കുടുംബത്തിന് 60,000 രൂപ പിഴചുമത്തി ഗ്രാമവാസികൾ


കർണാടകയിലെ കൊപ്പൽ ജില്ലയിലുള്ള ഒരു ദളിത് കുടുംബത്തിന് അവരുടെ ആൺകുട്ടി ക്ഷേത്രത്തിൽ പ്രവേശിച്ച് ഹിന്ദു ദൈവത്തിന്റെ വിഗ്രഹത്തിൽ സ്പർശിച്ചതിന് 60,000 രൂപ പിഴ ചുമത്തി. മാലൂർ താലൂക്കിലെ ഹുല്ലേരഹള്ളി ഗ്രാമത്തിൽ ഘോഷയാത്രയ്ക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് ദളിത് ബാലൻ വിഗ്രഹത്തിൽ സ്പർശിച്ചതായി പ്രാദേശിക വൃത്തങ്ങൾ അവകാശപ്പെടുന്നു എന്ന് വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
ഒരു ക്ഷേത്രം പണിതതിനുശേഷം ഗ്രാമവാസികൾ ആഘോഷിക്കാൻ തീരുമാനിച്ചതായി പ്രദേശവാസികൾ അവകാശപ്പെട്ടു. മൂന്ന് ദിവസം മുമ്പ് നടന്ന ആഘോഷ വേളയിൽ ചേതൻ വിഗ്രഹത്തിൽ സ്പർശിക്കുകയും അത് തലയിൽ വഹിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഗ്രാമവാസികൾ ഇയാളെ വഴിയിൽ നിന്ന് തള്ളുകയും കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
ദലിത് കുട്ടിയായ രമേശിന്റെയും ശോഭയുടെയും മാതാപിതാക്കളോട് പിഴ അടക്കുന്നതുവരെ ഗ്രാമത്തിൽ പ്രവേശിക്കരുതെന്ന് ഗ്രാമത്തിലെ മുതിർന്നവർ പറഞ്ഞതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. കുട്ടിയുടെ അമ്മയ്ക്ക് റൗഡികളിൽ നിന്ന് ഭീഷണി കോളുകൾ വരുന്നുണ്ടെങ്കിലും ദളിത് കുട്ടിയുടെ കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ല.