ബെവ്കോ ജീവനക്കാരൻ 81 ലക്ഷം തട്ടിയെടുത്തത് റമ്മി കളിക്കാൻ

single-img
13 January 2024

പത്തനംതിട്ട ജില്ലയിലെ കൂടൽ ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാരൻ ബാങ്കിൽ അടയ്ക്കാനായി കൊടുത്തുവിട്ട പണം തട്ടിയത് റമ്മി കളിയ്ക്കാനെന്ന് കണ്ടെത്തൽ.
പ്രതിയായ അരവിന്ദ് 81.6 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 2023 ജൂൺ മാസം മുതലുള്ള ആറ് മാസക്കാലം കൊണ്ടാണ് അരവിന്ദ് ബെവ്കോയുടെ ഇത്രയും തുക തട്ടിയെടുത്തത്. ബാങ്കിൽ അടയ്ക്കാൻ നൽകിയിരുന്ന തുകയിൽ നിന്ന് ഓരോ ഭാ​ഗങ്ങളായി കവർന്ന് ഇയാൾ പണം റമ്മി കളിയ്ക്കാനായി വിനിയോ​ഗിക്കുകയായിരുന്നു.

സ്ഥാപനത്തിൽ ക്ലർക്കായാണ് അരവിന്ദ് ജോലി ചെയ്തിരുന്നത്.അക്കൗണ്ടിൽ ഇനി ബാക്കിയുള്ളത് വെറും 22.5 ലക്ഷം രൂപയാണ്. ഒളിവിൽ കഴിയുന്ന അരവിന്ദിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അരവിന്ദിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളും പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. അതേസമയം ഓൺലൈൻ ചൂതാട്ടം വഴി പണം പോയത് യശ്വന്ത്പൂർ സ്വദേശികളുടെ അക്കൗണ്ടിലേക്കാണ്.