2002ൽ കുറ്റവാളികളെ പാഠം പഠിപ്പിച്ചു; ഗുജറാത്തിൽ ബിജെപി ശാശ്വത സമാധാനം സ്ഥാപിച്ചതായി അമിത് ഷാ
കോൺഗ്രസ് പാർട്ടിയുടെ പിന്തുണയോടെ നേരത്തെ ഗുജറാത്തിൽ സാമൂഹിക വിരുദ്ധർ അക്രമത്തിൽ ഏർപ്പെട്ടിരുന്നുവെന്നും എന്നാൽ 2002ൽ ബിജെപി കുറ്റവാളികളെ പാഠം പഠിപ്പിച്ചതിന് ശേഷം അവർ അത്തരം പ്രവർത്തനങ്ങൾ നിർത്തിയതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ബിജെപി സംസ്ഥാനത്ത് ശാശ്വത സമാധാനം കൊണ്ടുവന്നതാണ് അദ്ദേഹം അവകാശപ്പെട്ടു.
2002 ഫെബ്രുവരിയിൽ ഗോധ്ര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കത്തിച്ച സംഭവത്തെത്തുടർന്ന് ഗുജറാത്തിന്റെ ചില ഭാഗങ്ങൾ വലിയ തോതിലുള്ള അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു ഇതായിരുന്നു അമിത് ഷാ പരാമർശിച്ചത്..
“ഗുജറാത്തിലെ കോൺഗ്രസ് ഭരണകാലത്ത് (1995-ന് മുമ്പ്) വർഗീയ കലാപങ്ങൾ വ്യാപകമായിരുന്നു. കോൺഗ്രസ് വ്യത്യസ്ത ജനവിഭാഗങ്ങളെ പ്രകോപിപ്പിക്കാറുണ്ടായിരുന്നു. സമുദായങ്ങളും ജാതികളും പരസ്പരം പോരടിക്കുന്നു, ഇത്തരം കലാപങ്ങളിലൂടെ കോൺഗ്രസ് വോട്ട് ബാങ്ക് ശക്തിപ്പെടുത്തുകയും സമൂഹത്തിലെ വലിയൊരു വിഭാഗത്തോട് അനീതി കാണിക്കുകയും ചെയ്തു.
2002-ൽ ഗുജറാത്ത് കലാപത്തിന് സാക്ഷ്യം വഹിച്ചത് കോൺഗ്രസിൽ നിന്ന് ലഭിച്ച ദീർഘകാല പിന്തുണ കാരണം അക്രമികൾ അക്രമത്തിൽ ഏർപ്പെടുന്നത് പതിവാക്കിയതിനാലാണ്.”- അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഖേദ ജില്ലയിലെ മഹുധ പട്ടണത്തിൽ ബിജെപി സ്ഥാനാർത്ഥികളെ പിന്തുണച്ച് നടത്തിയ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഷാ ആരോപിച്ചു.
എന്നാൽ 2002-ൽ അവരെ പാഠം പഠിപ്പിച്ചതിന് ശേഷം ഈ ഘടകങ്ങൾ അക്രമത്തിന്റെ പാത വിട്ടു. 2002 മുതൽ 2022 വരെ അവർ അക്രമത്തിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിന്നു. ഗുജറാത്തിൽ ബിജെപി ശാശ്വത സമാധാനം സ്ഥാപിച്ചു. “- കേന്ദ്രമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ ഷാ, കോൺഗ്രസിന്റെ വോട്ട് ബാങ്ക് കാരണമാണ് അതിനെ എതിർക്കുന്നതെന്നും ആരോപിച്ചു.