വന്ദേ ഭാരത് ട്രെയിനിന്‍്റെ ഫ്ലാഗ് ഓഫിനെ കുറിച്ച്‌ ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

single-img
14 April 2023

വന്ദേ ഭാരത് ട്രെയിനിന്‍്റെ ഫ്ലാഗ് ഓഫിനെ കുറിച്ച്‌ ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.

കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പ്രതികരിച്ചു. ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ചിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍, കേരളത്തിനുള്ള വിഷുക്കൈനീട്ടമാണ് വന്ദേഭാരത് എന്നാണ് ബിജെപിയുടെ പ്രതികരണം.

ഫ്ലാഗ് ഓഫിന് മുന്നേ വന്ദേഭാരത് കേരളത്തില്‍ രാഷ്ട്രീയ ട്രാക്കില്‍ അതിവേഗം ഓടിത്തുടങ്ങി. ട്രെയിന്‍ കേരളം തൊട്ട പാലക്കാട് മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ നല്‍കുന്ന സ്വീകരണം നല്‍കുന്നത് കൃത്യമായ രാഷ്ട്രീയ സന്ദേശമാണ്. ക്രൈസ്തവ സഭയെ ഒപ്പം നിര്‍ത്താനുള്ള നീക്കത്തിനൊപ്പം മോദിയും വന്ദേ ഭാരതും വഴിയുള്ള വികസന കാര്‍ഡിലൂം ഊന്നിയാകും ഇനി ബിജെപിയുടെ കേരള മിഷന്‍. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിവേഗ ട്രെയിന്‍ വഴിയുള്ള രാഷ്ട്രീയനേട്ടത്തിലാണ് ബിജെപിയുടെ കണ്ണ്. സ്വാഗതം ചെയ്യുമ്ബോഴും ബിജെപിയുടെ രാഷ്ട്രീയ പ്രചാരണങ്ങളെ എതിര്‍ക്കുകയാണ് യുഡിഎഫും എല്‍ഡിഎഫും.

കെ റെയിലിന് ചുവപ്പ് കാര്‍ഡ് വീശിയ കേന്ദ്രം വികസന വിരുദ്ധരാണെന്ന പ്രചാരണം എല്‍ഡിഎഫ് ശക്തിപ്പെടുത്തിയിരുന്നു. വന്ദേഭാരത് വഴി അതിവേഗം ഇത്തരം പ്രചാരണങ്ങള്‍ക്ക് തടയിടാമെന്നാണ് ബിജെപി പ്രതീക്ഷ. സില്‍വര്‍ ലൈനിന് ദില്ലി നോ പറഞ്ഞതോടെ വന്ദേഭാരത് എങ്കിലും വേണമെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ എടുത്തിരുന്നു. പക്ഷെ പ്രധാനമന്ത്രിയുടെ ഫ്ലാഗ് ഓഫ് വിവരം ഔദ്യോഗികമായി അറിയിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാറിന് പരിഭവം ഉണ്ട്. വന്ദേഭാരതിന്‍റെ സ്വാഭാവിക വേഗത കേരളത്തിലെ ട്രാക്കില്‍ കിട്ടില്ലെന്ന ആശങ്കയും പങ്കിട്ട് നല്ലത് കെ റെയില്‍ തന്നെയായിരുന്നു എന്നാണ് നിലപാട്. അര്‍ഹതപ്പെട്ട ട്രെയിന്‍ അനുവദിച്ചതിനെ വലിയനേട്ടമായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നതിനെ എല്‍ഡിഎഫ് എതി‍ര്‍ക്കുന്നു.

സില്‍വര്‍ലൈനിനെ അതിശക്തമായി എതിര്‍ത്ത യുഡിഎഫ് കരുതലോടെയാണ് വന്ദേ ഭാരതിന്‍്റെ വരവിനെ കാണുന്നത്. കണ്ണൂരിനപ്പുറം മംഗലാപുരം വരെ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെക്കുന്ന യുഡിഎഫ് വന്ദേഭാരത് വഴിയുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കങ്ങളെ എതിര്‍ക്കുന്നു.