അന്ത്യശാസ നത്തിനു പുല്ലു വില; ഗവർണർ പുറത്താക്കിയ 15 പേർക്കും സെനറ്റിൽ പങ്കെടുക്കാൻ ക്ഷണം

single-img
19 October 2022

സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 സെനറ്റ് അംഗങ്ങളെ ഇന്ന് തന്നെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കണം എന്ന അന്ത്യശാസനം തള്ളി കേരള സർവകലാശാല. ഇന്ന് രാവിലെയാണ് എത്രയും വേഗം ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ വി.സിക്ക് കത്ത് നൽകിയത്. എന്നാൽ വി.സി ശബരിമല സന്ദർശനത്തിലാണെന്നും ചുമതല മറ്റാർക്കും നൽകാത്തതിനാൽ ഉത്തരവിറക്കാൻ കഴിയില്ലെന്നും സർവകലാശാല ഗവർണറെ അറിയിച്ചു.

നോമിനികളെ പിൻവലിക്കാനുള്ള തീരുമാനം ചട്ടവിരുദ്ധമാണെന്നും അത്‌ റദ്ദാക്കണമെന്നും വ്യക്തമാക്കി വൈസ്‌ ചാൻസിലർ ചൊവ്വാഴ്ചയാണ് ഗവർണർക്ക്‌ കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവിറക്കാൻ കഴിയില്ല എന്ന് സർവകലാശാല ഗവർണറെ അറിയിച്ചത്. മാത്രമല്ല അടുത്ത സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ 15 പേരെയും വി.സി ക്ഷണിച്ചിട്ടുണ്ട്.

സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളിൽ നാലുപേർ എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. ഇവർ സെനറ്റ് യോഗത്തിൽ എത്തിചേരാൻ സാധിക്കാത്തതിന്റെ കാരണം അറിയിച്ചിരുന്നു. അതിനാൽ ഇവരെ പിൻവലിക്കാൻ സാധിക്കില്ല. മറ്റ് 11 പേരെ നീക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറിയിപ്പ് മാത്രം പോരായെന്ന്‌ ചൂണ്ടികാട്ടിയാണ് വി സി ഗവർണർക്ക് മറുപടി നൽകിയത്.

ഗവർണറുടെ സെക്രട്ടറിയുടെ അറിയിപ്പ് ആനുസരിച്ച് സർവകലാശാല വൈസ് ചാൻസിലർക്ക് നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നും ചാൻസിലർ ഒപ്പിട്ട രേഖ അനുസരിച്ചുമാത്രമെ അത്‌ കഴിയൂഎന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. . അയോഗ്യരാക്കിയവയർ അവധി സംബന്ധിച്ച ഔദ്യേഗിക നടപടികൾ സ്വീകരിച്ചവരാണ്‌. അതിനാൽ അംഗങ്ങളുടെ വിശദീകരണം തേടാതെയുള്ള നടപടി ചട്ടവിരുദ്ധമാണെന്ന്‌ കത്തിൽ വ്യക്തമാക്കിയിരുന്നു.