റിസോർട്ടിൽ ഭാര്യക്കും മകനും നിക്ഷേപമുണ്ട്; എന്നാലത് അനധികൃതമല്ല; പാർട്ടിക്ക് വിശദീകരണം നൽകി ഇപി ജയരാജൻ

single-img
30 December 2022

പി ജയരാജൻ ആരോപണം ഉയർത്തിയതോടെ വിവാദമായി മാറിയ കണ്ണൂര്‍ മോറാഴയിലെ റിസോര്‍ട്ട് വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നല്‍കി ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്നും എന്നാൽ ഭാര്യക്കും മകനും നിക്ഷേപമുണ്ടെന്നും അദ്ദേഹം പറഞ്ഞു..എന്നാൽ ഈ നിക്ഷേപങ്ങൾ അനധികൃതമല്ല.

രണ്ടുപേർക്കും പാര്‍ട്ടിയില്‍ ഔദ്യോഗിക പദവിയില്ലാത്തതിനാല്‍ ആ വിവരം പാര്‍ട്ടിയെ അറിയിച്ചില്ല. 12 വര്‍ഷം ബിസിനസ് ചെയ്ത വരുമാനമാണ് മകന്‍ നിക്ഷേപിച്ചത്. മകന്‍റെ നിര്‍ബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. ഇരുവരുടെയും വരുമാന സ്രോതസ് പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും ഇ പി വിശദീകരിച്ചു.

അടുത്തദിവസത്തെ സംസ്ഥാന സമിതിയിൽ ഇ പി ഈ കാര്യങ്ങളെല്ലാം വിശദീകരിക്കും. തുടര്‍ ചര്‍ച്ചയും സംസ്ഥാന സമിതിയിലാണ് നടക്കുക. അതേസമയം, വിവാദ ആരോപണത്തിൽ ഇപിക്കെതിരെ തൽക്കാലം അന്വേഷണം വേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊണ്ട നിലപാട്.