ഇസ്രായേല്‍- ഹമാസ് ആക്രമണങ്ങളെ അപലപിക്കുന്നു: സിപിഎം

single-img
8 October 2023

പാലസ്തീനിലെ ഗാസ മേഖലയില്‍ ഇസ്രായേലും ഹമാസും നടത്തുന്ന ആക്രമണത്തെയും പ്രത്യാക്രമണത്തെയും അപലപിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. എത്രയും പെട്ടെന്ന് ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണം. വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍ വിവേചനരഹിതമായി പലസ്തീന്‍ ഭൂമി കൈവശപ്പെടുത്തുകയും വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റം സ്ഥാപിച്ചുവെന്നും പിബി വിമർശിച്ചു.

ഇപ്പോൾ നടക്കുന്ന ഏറ്റുമുട്ടലിന് മുന്നേ ഈ വര്‍ഷം 40 കുട്ടികളടക്കം 248 പലസ്തീനികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. പാലസ്തീന്‍ ജനതയുടെ സ്വന്തം ഭൂമിക്ക് വേണ്ടിയുള്ള അവകാശം നിയമാനുസൃതമായി ഐക്യരാഷ്ടരസഭ ഉറപ്പ് വരുത്തണം.

ഇസ്രായേലി അനധികൃത കുടിയേറ്റങ്ങളും പലസ്തീന്‍ ഭൂമിയിലെ അധിനിവേശങ്ങളും പിന്‍വലിക്കുകയും, ദ്വിരാഷ്ട്ര പരിഹാരത്തിനായി യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം നടപ്പിലാക്കുകയും വേണമെന്നും പോളിറ്റ് ബ്യൂറോ. പ്രമേയത്തിൽ പറയുന്നു. കിഴക്കന്‍ ജറുസലേം പാലസ്തീന്‍ തലസ്ഥാനമായി പ്രഖ്യാപിക്കണം. യുഎന്‍ പ്രമേയം നടപ്പാക്കണമെന്നും പിബി ആവശ്യപ്പെട്ടു.