സ്വകാര്യ നിക്ഷേപത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു; എന്നാൽ ഒരു മേഖലയും സ്വകാര്യവൽക്കരിക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ടില്ല: വിഡി സതീശൻ

single-img
19 June 2026

ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ധവളപത്രത്തിൽ കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയുടെ യഥാർത്ഥ ചിത്രം ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അസാധാരണമായ ജനസംഖ്യമാറ്റം കേരളത്തിൽ ഉണ്ടായിട്ടുണ്ടെന്നും സംസ്ഥാനത്ത് സ്വകാര്യ നിക്ഷേപം ഉണ്ടാകണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കും, യുവത്വത്തെ കേരളത്തിൽ നിർത്തും. കേരളത്തെ തുറമുഖ നഗരമാക്കി മാറ്റാനുള്ള സ്വപ്ന പദ്ധതിയാണ് മിഷൻ സമുദ്രയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ദക്ഷിണേഷ്യയിലെ വലിയ ഏവിയേഷൻ ഹബ്ബായി കേരളത്തിൽ ഉണ്ടാകും. കേരളത്തിലെ യുവജനങ്ങൾ സജ്ജരാക്കാൻ ഗ്ലോബൽ ജോബ് വാച്ച് ആരംഭിക്കുന്നുണ്ട്.

ഉന്നതവിദ്യാഭ്യാസരംഗത്ത് ഗവേഷണത്തിന് പ്രാധാന്യം നൽകുന്ന സംസ്ഥാനമാക്കി കേരളത്തെ നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ നിക്ഷേപത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഒരു മേഖലയും സ്വകാര്യവൽക്കരിക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്വകാര്യനിക്ഷേപം സ്വീകരിക്കാറുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടലിൻ്റെ വക്കിലാണ്. സ്ഥിരനിയമനം നടക്കുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.