തന്ത്രിയുടെ വീട്ടിൽ നിന്നും വാജി വാഹനം കണ്ടെത്തി; കോടതിയിൽ നല്‍കി പ്രത്യേക അന്വേഷണ സംഘം

single-img
13 January 2026

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട്, തന്ത്രി കണ്ഠരർ രാജീവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത വാജി വാഹനം പ്രത്യേക അന്വേഷണ സംഘം (SIT) കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രി കണ്ഠരർ രാജീവറുടെ കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

വളരെ വിലയുള്ള ഈ ശിൽപ്പ് 11 കിലോഗ്രാം തൂക്കം വരുന്ന പഞ്ചലോഹത്തിൽ നിർമ്മിച്ചും സ്വർണ്ണത്തിലാക്കി അലങ്കരിച്ചും ഉണ്ടായതാണ്. 2017-ൽ ശബരിമലയിൽ നിന്നാണ് വാജി വാഹനം തന്ത്രിയുടെ വീട്ടിലേക്ക് കൊണ്ടുപോയത്. വിവാദങ്ങൾ ഉയർന്നതോടെ ദേവസ്വം ബോർഡ് വാജി വാഹനം തിരികെ ലഭിക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു.

കട്ടിളപ്പാളി കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് ശേഷം, എസ്ഐടി സംഘം അദ്ദേഹത്തിന്റെ വീട്ടിൽ റെയിഡ് നടത്തി വാജി വാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുത്തിരുന്നു.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരർ രാജീവറിനെ അറസ്റ്റ് ചെയ്യാനുള്ള എസ്ഐടി അപേക്ഷ ഇന്നലെ കൊല്ലം വിജിലൻസ് കോടതിയിൽ അംഗീകരിച്ചു. ദ്വാരപാലക പാളി കേസിലെ അറസ്റ്റ് അനുമതിയും കോടതി നൽകിയതായി റിപ്പോര്‍ട്ട്. നിലവിൽ കണ്ഠരർ രാജീവർ കട്ടിളപ്പാളി കേസിലെ അറസ്റ്റിന് ശേഷം പൂജപ്പുര സെൻട്രൽ ജയിലിൽ തുടരുകയാണ്.