എയർ ഇന്ത്യയ്ക്ക് വേണ്ടി ജപ്പാനിൽ നിന്നും നിന്ന് 1,000 കോടി കടമെടുത്ത് ടാറ്റ

single-img
21 December 2023

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ജാപ്പനീസ് വായ്പക്കാരായ എസ്എംബിസിയിൽ നിന്ന് 120 മില്യൺ ഡോളർ (9,99,17,94,000 രൂപ) കടമെടുത്തതായി റിപ്പോർട്ട്. എയർബസിൽ നിന്ന് വൈഡ് ബോഡി വിമാനം വാങ്ങുന്നതിനായാണ് എയർ ഇന്ത്യ വായ്പ വാങ്ങിയതെന്നാണ് റിപ്പോർട്ട്. ഈ വർഷം ഒക്ടോബറിൽ ഡെലിവർ ചെയ്ത എ350-900 വിമാനം എയർബസിൽ നിന്ന് വാങ്ങുന്നതിന് ഈ ഇടപാട് ഭാഗികമായി ധനസഹായം നൽകിയതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ജപ്പാനിൽ നിന്നുള്ള പ്രമുഖ വായ്പക്കാരായ എസ്എംബിസി, ഇത് സിംഗപ്പൂർ ബ്രാഞ്ച് വഴി സുരക്ഷിതമായ കടബാധ്യതയാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ബോയിംഗിൽ നിന്നും എയർബസിൽ നിന്നും മൊത്തം 470 വിമാനങ്ങൾ വാങ്ങാനുള്ള ടാറ്റയുടെ വലിയ പദ്ധതിയുടെ ഭാഗമായാണ് ഈ കടമെടുക്കൽ. എയർബസ് എ350-900 വിമാനത്തിന് 300 മില്യൺ ഡോളറിന് മുകളിലാണ് വില. അതായത് ഏകദേശം 2400 കോടിക്ക് മുകളിൽ

“ഈ ഇടപാടിലൂടെ ടാറ്റ ഗ്രൂപ്പുമായുള്ള ദീർഘകാല ബന്ധം പുതുക്കുന്നതിൽ എസ്എംബിസി ഗ്രൂപ്പിന് സന്തോഷമുണ്ട്,” എസ്എംബിസിയുടെ ഇന്ത്യയിലെ ഹെഡ് ഹിരോയുകി മെസാക്കി പറഞ്ഞു. എയർക്രാഫ്റ്റ് ഫിനാൻസ് ലീസിനായി ബാങ്കിന്റെ ആദ്യ ഇടപാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ എന്നത് നിലവിൽ ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ വ്യോമയാന വിപണിയാണെന്നും, യാത്ര ചെയ്യാൻ ഫ്ലൈറ്റ് തെരഞ്ഞെടുക്കുന്ന മധ്യവർഗത്തിന്റെ താല്പര്യം കാരണം ഈ മേഖല ഗണ്യമായ വളർച്ച കൈവരിക്കുമെന്നും എസ്എംബിസി പ്രസ്താവനയിൽ പറഞ്ഞു.