യുപിയിൽ ചാരവൃത്തി ശൃംഖല തകർത്തു; പാകിസ്ഥാന് തത്സമയ വിവരങ്ങൾ ചോർത്തി നൽകിയ 21 പേർ പിടിയിൽ

ദേശീയ സുരക്ഷയെ പൂർണ്ണമായും ബാധിക്കുന്ന തരത്തിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രവർത്തിച്ചിരുന്ന വൻ ചാരവൃത്തി ശൃംഖല സുരക്ഷാ ഉദ്യോഗസ്ഥർ അതീവ ജാഗ്രതയോടെ നടത്തിയ നീക്കത്തിലൂടെ തകർത്തു. ഭാരതത്തിന്റെ തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളും വികസന പദ്ധതികളും പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസികൾക്ക് തത്സമയം ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് ഇരുപത്തിയൊന്ന് പേരെയാണ് പോലീസ് സംഘം അടിയന്തിറമായി അറസ്റ്റ് ചെയ്തത്.
പിടിയിലായ പ്രതികളിൽ അഞ്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്നത് സുരക്ഷാ ഏജൻസികളെ കടുത്ത ഞെട്ടലിലാഴ്ത്തിയിട്ടുണ്ട്.രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാദേശിക പോലീസും പ്രത്യേക അന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ കനത്ത റെയ്ഡിലാണ് ഈ വലിയ അന്താരാഷ്ട്ര ചാരവിപണി വെളിച്ചത്തുകൊണ്ടുവന്നത്.
സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളും അത്യാധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് പ്രതികൾ അതിർത്തിക്കപ്പുറത്തേക്ക് സുപ്രധാന വിവരങ്ങൾ കൈമാറിയിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾ, സൈനിക ക്യാമ്പുകൾ, വ്യോമതാവളങ്ങൾ എന്നിവയുടെ തത്സമയ ദൃശ്യങ്ങളാണ് ഇവർ ശത്രുരാജ്യത്തിന് നൽകിയിരുന്നത്.
സാമ്പത്തികമായ വലിയ വാഗ്ദാനങ്ങൾ നൽകിയാണ് പാകിസ്ഥാൻ ഏജന്റുമാർ ഉത്തർപ്രദേശിലെ ഈ പ്രായപൂർത്തിയാകാത്ത കുട്ടികളെയും യുവാക്കളെയും തങ്ങളുടെ വലയിലാക്കിയത്. ഗെയിമിംഗ് ആപ്പുകൾ വഴിയും ഓൺലൈൻ സൗഹൃദങ്ങൾ വഴിയുമാണ് പ്രതികൾ ചാരവൃത്തിയിലേക്ക് ആകർഷിക്കപ്പെട്ടതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമായിട്ടുണ്ട്. വിദേശത്തു നിന്നും പ്രതികളുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് വൻതോതിൽ പണം എത്തിയതിന്റെ ഡിജിറ്റൽ തെളിവുകൾ അന്വേഷണസംഘം ഇതിനകം തന്നെ പിടിച്ചെടുത്തു.


