ഷാരോൺ വധം: രേഷ്മ ഇപ്പോഴും ആശുപത്രിയിൽ തന്നെ

single-img
1 November 2022

പോലീസ് സ്റ്റേഷനിൽ വച്ച് ലൈസോൾ കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച ഷാരോൺ രാജ് വധക്കേസിലെ പ്രതി രേഷ്മ ആശുപത്രിയിൽ തുടരുകയാണ്. ആരോഗ്യനില തൃപ്തികരമാണെങ്കിലും നിലവിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ് രേഷ്മ ഇപ്പോൾ.

ഗ്രീഷ്മയെ ഡിസ്ചാർജ് ചെയ്യുന്നത് സംബന്ധിച്ച് മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും. അടുത്ത ദിവസം ഗ്രീഷ്മയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അടുത്ത ദിവസം കോടതിയിൽ അപേക്ഷ നൽകും. തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മാറ്റിയാലുടൻ പെൺകുട്ടിയെ ആശുപത്രി സെല്ലിലേക്കോ ജിയിലിലേക്കോ മാറ്റാൻ ആണ് പോലീസിന്റെ തീരുമാനം.

അതേസമയം ഷാരോണിന് കഷായത്തിൽ ചേർത്തുനൽകിയ കളനാശിനി സൂക്ഷിച്ച കുപ്പി പോലീസ് കണ്ടെടുത്തു. കളിയിക്കാവിളയിൽ നിന്നാണ് കുപ്പി കിട്ടിയത്. ഗ്രീഷ്മയുടെ അമ്മാവന്‍ നിർമൽ കുമാറാണ് കുപ്പി ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. കുപ്പിയിൽ കീടനാശിനിയുടെ അംശമുണ്ട്. അത് വിശദ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് പറഞ്ഞു.