വെറുപ്പിന്റെ ഭൂമിയിലാണ് രാമക്ഷേത്രം പണിയുന്നതെന്ന് ആർജെഡി നേതാവ് ജഗദാനന്ദ് സിംഗ്

single-img
7 January 2023

അയോധ്യയിലെ രാമക്ഷേത്രം അടുത്ത വർഷം ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ ആർജെഡി നേതാവ് ജഗദാനന്ദ് സിംഗ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. വെറുപ്പിന്റെ ഭൂമിയിലാണ് രാമക്ഷേത്രം നിർമ്മിക്കുന്നത് എന്നായിരുന്നു ആർജെഡി നേതാവ് ജഗദാനന്ദ് സംഗിന്റെ പ്രസ്താവന.

വിദ്വേഷത്തിന്റെ മണ്ണിലാണ് രാമക്ഷേത്രം പണിയുകയാണ്. രാമനെ കൊട്ടാരത്തിൽ തടവിലാക്കാൻ കഴിയില്ല. ഞങ്ങൾ ‘ഹേ റാമിൽ’ വിശ്വസിക്കുന്ന ആളുകളാണ്, അല്ലാതെ ‘ജയ് ശ്രീറാം’ അല്ല വിശ്വസിക്കുന്നത്. രാമൻ ഇപ്പോൾ ക്ഷേത്രത്തിൽ മാത്രമായിരിക്കുമോ? രാമൻ രാജ്യത്തിന്റേതായിരിക്കില്ലേ? ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് രാമനെ തട്ടിയെടുത്ത് കല്ലുകൊണ്ട് നിർമ്മിച്ച ആഡംബര കെട്ടിടത്തിൽ മാത്രം ഇരുത്താൻ കഴിയുമോ? സിംഗ് ചോദിച്ചു

മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിലെ സബ്റൂമിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഷാ രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസിനെയും രാഹുലിനെയും വിമർശിക്കുകയും രാമക്ഷേത്രത്തിന്റെ നിർമ്മാണം ത്വരിതപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തിരുന്നു.