ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ഗാന്ധി ഡ്യൂപിനെ ഉപയോഗിക്കുന്നു; ആരോപണവുമായി ബിജെപി

single-img
27 January 2024

ഭാരത് ജോഡോ ന്യായ് യാത്രയില്‍ കോൺഗ്രസ്രാനേതാവ് ഹുല്‍ഗാന്ധി ഡ്യൂപിനെ ഉപയോഗിക്കുന്നു എന്ന ആരോപണവുമായി ബിജെപി . അസമിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഈ ആരോപണത്തിന് പിന്നില്‍ ജോഡോ യാത്രയിലെ രാഹുലിന്‍റെ ഒരു അപരന്‍റെ സാന്നിധ്യമാണ്.

ബിജെപി ഉയർത്തുന്ന ഡ്യൂപെന്ന ആരോപണം കോണ്‍ഗ്രസ് പരിഹസിച്ച് തള്ളുമ്പോള്‍ ജോഡോ യാത്രയില്‍ രാഹുലിന്‍റെ രൂപസാദൃശ്യമുള്ള രാകേഷ് എന്നൊരാളുണ്ട്. സ്വാഭാവികമായി യാത്ര നടക്കുമ്പോൾ രാകേഷും ശ്രദ്ധാകേന്ദ്രമാവുന്നുണ്ട്. രാഹുൽ​ഗാന്ധിയുടെ ആദ്യയാത്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ലുക്കെന്ന് രാകേഷ് പറയുന്നു. താടിയും മുടിയും നീട്ടിയ ലുക്ക് രാഹുൽ​ഗാന്ധിക്ക് സമർപ്പിക്കുന്നു.

താൻ വിദ്യാർത്ഥി കാലം മുതൽ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച് വരികയാണെന്ന് രാകേഷ് പറഞ്ഞു. രാഹുൽ ​ഗാന്ധിയെ ധാരാളം തവണ കണ്ടിട്ടുണ്ട്. അദ്ദേഹം തന്നെ കണ്ടപ്പോൾ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഇന്നും രാവിലെ കണ്ടിരുന്നു. ഇത് സ്ഥിരം രൂപമാക്കാനാണ് തീരുമാനം. ഭാരത് ജോഡോ ന്യായ് യാത്ര അദ്ദേഹത്തിന് തപസ്സ് പോലെയാണന്നും രാഹുൽ​ഗാന്ധി പ്രധാനമന്ത്രിയാവുമെന്നും രാകേഷ് പറയുന്നു.