ജോഡോ യാത്ര പ്രവർത്തകരല്ല; കൊല്ലത്ത് വ്യാപാരി സ്വയം പച്ചക്കറികൾ നശിപ്പിക്കുകയായിരുന്നു; കെ സുധാകരൻ

single-img
16 September 2022

ആളുകളെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നത് കോൺഗ്രസ് സംസ്ക്കാരമല്ല എന്ന് കെപിസിസി അധഃറ്റക്ഷന് കെ സുധാകരൻ. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കൊല്ലത്ത് ചില പ്രവർത്തകർ വ്യാപാരികളോട് ബഹുമാനമില്ലാതെ സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടു . പിന്നീട് വ്യാപാരി സ്വയം പച്ചക്കറികൾ നശിപ്പിച്ചത് വ്യക്തമാണെങ്കിലും ഇത്തരമൊരു മോശം സാഹചര്യം ഒഴിവാക്കാനുള്ള പക്വത കോൺഗ്രസ് പ്രവർത്തകർ കാണിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ജനങ്ങളോട് മാന്യമല്ലാത്ത ഭാഷയിൽ സംസാരിച്ച് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ മുഴുവൻ പ്രവർത്തകരെയും പുറത്താക്കിയിരിക്കുന്നതായും കെ സുധാകരൻ അറിയിച്ചു.

ഈ നാട്ടിലെ തികച്ചും സാധാരണക്കാർ അവരാൽ കഴിയുന്നതുപോലുള്ള പണം നൽകിയാണ് കോൺഗ്രസ് പാർട്ടിയെ സഹായിക്കുന്നത്. വൻകിട കോർപ്പറേറ്റ് കമ്പനികളുടെ പണക്കൊഴുപ്പിലല്ല കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഭാരത് ജോഡോ യാത്ര” രാജ്യത്തെ ഒരുമിപ്പിക്കാൻ വേണ്ടിയാണ്. ചേർത്തു പിടിക്കലിൻ്റെ രാഷ്ട്രീയമാണ് കോൺഗ്രസ്സിൻ്റേതെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം വൈകീട്ട് കുന്നിക്കോട് ടൗണില്‍ സര്‍ക്കാര്‍ ആശുപത്രി ജംഗ്ഷന് സമീപം പുനലൂര്‍ സ്വദേശികള്‍ നടത്തുന്ന പച്ചക്കറിക്കടയിലാണ് സംഭവം.

കടയില്‍ ഉണ്ടായിരുന്ന അനസിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 2000 രൂപ ആവശ്യപ്പെട്ടെങ്കിലും 500 രൂപ നല്‍കാമെന്ന് അനസ് പറഞ്ഞു. ഇതില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞ് തര്‍ക്കിക്കുകയും കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കടയുടമ പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.