പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ രാഷ്ട്ര നിർമാണ പ്രക്രിയയിൽ പങ്കാളിയാക്കണം; വീണ്ടും ലീഗിലേക്ക് ക്ഷണിച്ച് കെ എം ഷാജി

single-img
3 October 2022

നിരോധിച്ചതിനെ തുടർന്ന് പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന പ്രവർത്തകരെ വീണ്ടും ലീഗിലേക്ക് ക്ഷണിച്ച് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരെ രാഷ്ട്ര നിർമാണ പ്രക്രിയയിൽ പങ്കാളിയാക്കണമെന്നുംനേരത്തെ നിരോധനം നേരിട്ട സിമി നേതാക്കൾ ഇടത്പക്ഷ സർക്കാരിൽ മന്ത്രിയായില്ലേയെന്നും ഷാജി ചോദിച്ചു.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ മുസ്‍ലിം ലീഗ് സംഘടിപ്പിച്ച മഹാത്മാ ഗാന്ധി അനുസ്മരണ പരിപാടിയിലായിരുന്നു കെ എം ഷാജി വിഷയത്തിൽ തന്റെ നിലപാട് ആവർത്തിച്ചത്.’ നമ്മളുടെയൊക്കെ മക്കളെ, നമ്മുടെ സഹോദരന്മാരെ കാഴ്ച്ചപ്പാടുകളുടെ വൈകല്യം കൊണ്ടോ തെറ്റിദ്ധാരണ കൊണ്ടോ രാജ്യത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറിയാൽ അവരെ തിരിച്ചുകൊണ്ടുവരാനുള്ള ബാധ്യത നമുക്കില്ലേ..

ഇവിടെ ഞങ്ങൾ അവരെ വിളിക്കുന്നത് സിപിഎമ്മിലേക്കല്ല. ലീഗിലേക്കാണ്. സിപി എമ്മിലേക്ക് വിളിച്ചാൽ സൂക്ഷിക്കണം. അവിടെ വെട്ടാനും കുത്താനുമാകുമെന്നും ഷാജി പറഞ്ഞു.’ നേരത്തെ കേന്ദ്രം ആദ്യം നിരോധിച്ച സംഘടന സിമിയായിരുന്നു. അതിൽ ഉണ്ടായിരുന്ന നേതാക്കന്മാർ എവിടെയാ ഇപ്പോൾ എവിടെയാണ്.

എൻഡിഎഫുകാരുടെ മുഖത്തുനോക്കി നിന്റെ തീവ്രവാദ വോട്ടുകൾ വേണ്ടെന്ന് പരസ്യമായി പറഞ്ഞാണ് ഞങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ആ സമയം ഇരുട്ടിൻറെ മറവിൽ പോയി എൻഡിഎഫുകാരന്റെ ആഫീസിൽ കയറിയിട്ട് വോട്ടിൻറെ കച്ചവടം ചെയ്ത നിങ്ങളുടെ നേതാക്കന്മാർക്ക് ഞങ്ങൾ പറയുന്ന ഭാഷ മനസിലാവില്ലെന്നും ഷാജി പറഞ്ഞു.