ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നു; ഇന്ത്യയില്‍ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളം: മുഖ്യമന്ത്രി
കേന്ദ്രസർക്കാർ നടപ്പാക്കുന്ന കര്‍ഷക വിരുദ്ധ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ നടക്കുന്ന കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ ശ്രമിക്കുകയാണ്. എന്നാൽ ഇവിടെ കേരളം ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നമ്മുടെ രാജ്യത്തിന്റെ ഫെഡറല്‍ ഘടന അട്ടിമറിക്കാന്‍ ബിജെപി നിരന്തരം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ബിബിസിയുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെയും പിണറായി വിജയന്‍ അപലപിച്ചു. കേന്ദ്രസർക്കാർ അഭിപ്രായ സ്വതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.