വ്‌ളാദിമിർ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ്

single-img
17 March 2023

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഉക്രൈനിൽനിന്ന് റഷ്യയിലേക്ക് അനധികൃതമായി കുട്ടികളെ കടത്തിയത് ഉൾപ്പെടെയുള്ള യുദ്ധകുറ്റങ്ങളുടെ പേരിലാണ് വാറന്റ് പുറപ്പെടുവിച്ചത്.

റഷ്യ ഉക്രൈനുമായുള്ള സംഘർഷം തുടങ്ങിയ 2022 ഫെബ്രുവരി 24 മുതൽ യുദ്ധകുറ്റങ്ങൾ നടക്കുന്നുണ്ടെന്നും ക്രിമിനൽ കോടതി ജഡ്ജിമാർ അഭിപ്രായപ്പെട്ടു. എന്നാൽ ഈ ആരോപങ്ങൾ റഷ്യ നിഷേധിച്ചു. കുട്ടികളെ കടത്തിയത് നടന്നത് പുടിന്റെ അറിവോടെയാണെന്ന് കോടതി പറഞ്ഞു. ഈ കൃത്യങ്ങൾ തടയാൻ പുടിയൻ ഒന്നും ചെയ്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പുടിന് പുറമെ ചിൽഡ്രൻസ് റൈറ്റ് കമ്മീഷണറായ മരിയ ല്‌വോവ ബെലോവയ്‌ക്കെതിരെയും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, വാറന്റ് പുറപ്പെടുവിച്ചെങ്കിലും പുടിനെയും ബെലോവയെയും അറസ്റ്റ് ചെയ്യാൻ കോടതിക്ക് കഴിയില്ല. കോടതിയുമായി കരാറിൽ ഒപ്പിട്ട രാജ്യങ്ങളിലുള്ളവർക്കെതിരെ മാത്രമേ കോടതിക്ക് നിയമനടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂ. എന്നാൽ ഇതുവരെ റഷ്യ കരാറിൽ ഒ്പ്പുവെച്ചിട്ടില്ല.