സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ച്ചയാണ് ചലച്ചിത്രമേളയിലുണ്ടായ സെൻസർഷിപ്പ്: മുഖ്യമന്ത്രി

single-img
16 December 2025

രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ) കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മേളയിൽ പ്രദർശിപ്പിക്കാനിരുന്ന സിനിമകൾക്ക് അനുമതി നിഷേധിച്ച കേന്ദ്രസർക്കാരിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നസ്വരങ്ങളെയും വൈവിധ്യമാർന്ന സർഗ്ഗാവിഷ്‌കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകളുടെ നേർക്കാഴ്ചയാണ് ചലച്ചിത്രമേളയിൽ നടന്ന ഈ സെൻസർഷിപ്പെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

“ഇത്തരത്തിലുള്ള കത്രികവെക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ അനുമതി നിഷേധിച്ച സിനിമകൾ ഉൾപ്പെടുത്തി മേളയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സർക്കാരിന്റെ ഉറച്ച നിലപാടാണ് ഇതിലൂടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.