വിഷ്ണുപ്രിയയെ കൊലചെയ്യാൻ ഓൺലൈൻ വഴി വുഡ് കട്ടർ വാങ്ങി; ശ്യാംജിത് മറ്റൊരു കൊലപാതകത്തിനും പദ്ധതിയിട്ടു

single-img
23 October 2022

കണ്ണൂർ ജില്ലയിലെ പാനൂരിൽ നടന്ന വിഷ്ണുപ്രിയയുടെ കൊലപാതകം പൈശാചിക മെന്ന് പോലീസ് . തീരെ കുറ്റബോധമില്ലാതെ താൻ 14 വർഷം കൊണ്ട് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കുന്ന പ്രതി ശ്യാംജിത്, അതിക്രൂരമായി വിഷ്ണുപ്രിയയുടെ തല അറുത്തെടുക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായി.

വിഷ്ണുപ്രിയയുടെ തല അറുത്തശേഷം പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കാണിച്ച് അയാളെയും കൊല ചെയ്യാനായിരുന്നു ശ്യാംജിത്തിൻ്റെ പദ്ധതി. വിശുപ്രിയയുടെ തല അറുത്തെടുക്കാനായി ഓൺലൈൻ വഴി ചെറിയ വുഡ് കട്ടർ പ്രതി വാങ്ങിയിരുന്നു. പക്ഷെ അതിൻ്റെ ബ്ലേഡ് പ്രവർത്തിക്കാതെ വന്നപ്പോഴാണ് ഇരുമ്പിൻ്റെ ചെറിയ ഉളി വാങ്ങിയത്.

ഈ ഉളികൊണ്ട് കുത്തി എല്ലുകൾ പൊട്ടിച്ച ശേഷം കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. എന്നാൽ സമയത് കഴുത്ത് വേർപെടുത്താൻ പറ്റാതായതോടെ ശ്രമം ഉപേക്ഷിച്ച് പുറത്ത് കടന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകി.