യേശുവിനെ കാണാൻ ഉപവസിച്ചു; 4 പേരെ കെനിയൻ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

single-img
15 April 2023

കെനിയയിലെ തീരദേശ കിലിഫി കൗണ്ടിയിൽ യേശുവിനെ കാണാനായി പട്ടിണി കിടക്കാൻ ഉപദേശം ലഭിച്ചതിനെ തുടർന്ന് വിവാദമായ ഒരു ആരാധനാലയത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്ന നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കൂടാതെ ഒരു ഡസനോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂസ് വീക്ക് റിപ്പോർട്ട് പ്രകാരം , ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിലെ നാല് ആരാധകർ, ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞതിനെ തുടർന്ന് മഗരിനി മണ്ഡലത്തിലെ ഷാകഹോല ഗ്രാമത്തിൽ മരിച്ചു. പോലീസ് പറയുന്നതനുസരിച്ച്, “യേശുവിനെ കാണാൻ കാത്തിരിക്കുമ്പോൾ” ഉപവസിക്കണമെന്ന് ഒരു പ്രാദേശിക പ്രസംഗകൻ പറഞ്ഞതിനെത്തുടർന്ന് ദിവസങ്ങളോളം താമസിച്ചിരുന്ന വനത്തിൽ നിന്നാണ് സംഘത്തെ കണ്ടെത്തിയത്.

പ്രാർഥന നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് വനത്തിൽ എത്തിയത്. വ്രതാനുഷ്ഠാനത്തിൽ പങ്കെടുത്ത 15 പേരെ കണ്ടെത്തിയെങ്കിലും 11 പേർ മാത്രമാണ് ജീവനോടെ ആശുപത്രിയിൽ എത്തിയത്. ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിന്റെ നേതാവ് പോൾ മാക്കൻസി ന്തേംഗേ എന്നറിയപ്പെടുന്ന മകെൻസി നെൻഗെയാണ് സംഘത്തെ ബ്രെയിൻ വാഷ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

‘അപ്പോക്കലിപ്റ്റിക് നാശം’ ഒഴിവാക്കാൻ തങ്ങളോട് ഉപവസിക്കാൻ പറഞ്ഞതായി അദ്ദേഹത്തിന്റെ അനുയായികൾ പറഞ്ഞു. കൂടുതൽ വേഗത്തിൽ സ്വർഗത്തിൽ പ്രവേശിക്കുന്നതിനും യേശുവിനെ കാണുന്നതിനും വേണ്ടി പട്ടിണി കിടക്കാൻ അദ്ദേഹം തന്റെ അനുയായികളെ ഉപദേശിക്കുകയും ചെയ്തു. വനത്തിനുള്ളിൽ ഒരു കൂട്ട ശവക്കുഴിയുണ്ടെന്നും അധികൃതർ സംശയിക്കുന്നു.

”ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിലെ പാസ്റ്ററായ പോൾ മകെൻസി നെൻഗെ എന്ന സംശയിക്കപ്പെടുന്ന ഒരാളാൽ മസ്തിഷ്ക പ്രക്ഷാളനം നടത്തിയ ശേഷം യേശുവിനെ കാണാനായി അജ്ഞരായ പൗരന്മാർ പട്ടിണി കിടന്ന് മരിക്കുകയാണ്. കൂട്ടക്കുഴിമാടത്തിൽ കൂടുതൽ പ്രവർത്തനങ്ങളൊന്നും നടത്താൻ പോലീസിന് കഴിഞ്ഞില്ല, കാരണം വനത്തിനുള്ളിൽ താമസിക്കുന്നവരുടെ അനുയായികളെന്ന് സംശയിക്കുന്നു” പോലീസ് റിപ്പോർട്ട് പറയുന്നു.

തന്റെ അനുയായികളിൽ മാതാപിതാക്കളുൾപ്പെടെ രണ്ട് കുട്ടികളുടെ മരണത്തിൽ കഴിഞ്ഞ മാസം കുറ്റാരോപിതനായ പാസ്റ്റർ ഇപ്പോൾ പോലീസ് ജാമ്യത്തിലാണ്. ഇത് അവരെ ‘ഹീറോ’ ആക്കുമെന്ന്എ ന്തെൻഗെ മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് രണ്ട് കുഞ്ഞുങ്ങളെയും ആഴം കുറഞ്ഞ കുഴിമാടത്തിൽ അടക്കം ചെയ്തുവെന്ന് ടുക്കോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള 2021 റിപ്പോർട്ട് അനുസരിച്ച് , കെനിയയിലെ പ്രധാന മതം ക്രിസ്തുമതമാണ്, 2019 ൽ ജനസംഖ്യയുടെ ഏകദേശം 85.5% മതം പിന്തുടരുന്നു.