നാടിനെ തകർക്കാൻ ഗവർണറെ കരുവാക്കിയുള്ള നീക്കം നല്ലതല്ലെന്ന് കേന്ദ്ര സർക്കാർ ഓർക്കണം: മുഖ്യമന്ത്രി

single-img
6 December 2023

കേരളത്തിനെ പുറകോട്ടടിപ്പിക്കാനുള്ള ശ്രമം ചിലർ നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് വർഗ്ഗീയതയുടെ ഭാഗമായിട്ടാണ്, സമാധാനത്തിന് ഭംഗം വരാറുള്ളത് എന്നും എന്നാൽ കേരളത്തിൽ അത്തരം പ്രശ്നമുണ്ടാകില്ല എന്ന് വർഗ്ഗീയ ശക്തികൾക്കറിയാം എന്നും മുഖ്യമന്ത്രി ഇരിങ്ങാലക്കുടയിലെ നവകേരള സദസിൽ സംസാരിക്കവേ പറഞ്ഞു. മണിപ്പൂരിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ വംശഹത്യയാണ് അരങ്ങേറിയത്, ഇതോടൊപ്പം ക്രൈസ്തവ നേതാക്കളെ പ്രീണിപ്പിക്കാനും ഇക്കൂട്ടർ ശ്രമിക്കുന്നുണ്ട്, കേന്ദ്രത്തിൽ നിന്ന് അർഹതപ്പെട്ടത് കേരളത്തിന് ലഭിക്കണം, ദയയോ ഔദാര്യമോ വേണ്ട ,ചിലർ അതിൽ വീഴുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഗവർണറെ ഉപയോഗിക്കാനാണ് അവർ തീരുമാനിച്ചത്, ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളെ പ്രകോപിപ്പിച്ച് സമാധാനാന്തരീക്ഷം തകർക്കാനാണ് നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നീക്കത്തിന്റെ ഭാഗമായാണ് ഗവർണർ സ്വന്തം ഇഷ്ടപ്രകാരം യൂണിവേഴ്സിറ്റി സെനറ്റിലേയ്ക്ക് ആളെ നിയമിക്കുന്നത്, ചിലർ അതിൽ വീഴുകയും ചെയ്തു, അതിൽ പലരും സംഘപരിവാർ ബന്ധമുള്ളവരാണെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി .

സംസ്ഥാന നിയമസഭയുടെ തീരുമാനപ്രകാരമാണ് ഗവർണർ സർവകലാശാലകളുടെ ചാൻസലർ സ്ഥാനം വഹിക്കുന്നത്, പദവിയുടെ മാന്യതയും അന്തസ്സും കാത്തുസൂക്ഷിക്കേണ്ട ആളാണ്. സംഘർഷം ഗവർണർക്ക് ഹോബിയാണ്,

നാടിനെ തകർക്കാൻ ഗവർണറെ കരുവാക്കിയുള്ള നീക്കം നല്ലതല്ലെന്ന് കേന്ദ്ര സർക്കാർ ഓർക്കണം. അവിവേകികൾക്ക് ഇത്തരം സ്ഥാനങ്ങളിൽ അധികകാലം തുടരാൻ കഴിയില്ല,അക്കാദമിക സമൂഹത്തെ പ്രകോപിപ്പിക്കുന്നതിൽ നിന്ന് ഗവർണർ പിൻമാറണം എന്നും മുഖ്യമന്ത്രി പറഞ്ഞു.