ചോള കാലഘട്ടത്തിലെ ഹനുമാന്റെ മോഷ്ടിച്ച ശിൽപം തമിഴ്‌നാട്ടിലെ ഐഡൽ വിംഗിന് കൈമാറി

single-img
25 April 2023

ചോള കാലഘട്ടത്തിലെ മോഷ്ടിക്കപ്പെട്ട ഹനുമാന്റെ ശിൽപം കണ്ടെത്തി തമിഴ്‌നാട്ടിലെ വിഗ്രഹ വിഭാഗത്തിന് കൈമാറി. അരിയല്ലൂർ ജില്ലയിലെ പൊറ്റവേലി വെള്ളൂർ, ശ്രീ വര രാജ പെരുമാൾ എന്ന വിഷ്ണു ക്ഷേത്രത്തിൽ നിന്നാണ് ഹനുമാന്റെ ശിൽപം മോഷണം പോയത് .

ചോള കാലഘട്ടത്തിലെ (14 മുതൽ 15 വരെ നൂറ്റാണ്ടുകൾ) ആണ് ഇത് . 1961-ൽ “ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരി” ഇത് രേഖപ്പെടുത്തി. ശിൽപം കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് കൈമാറി. വിഗ്രഹം 2023 ഫെബ്രുവരി അവസാന വാരം ഇന്ത്യയിലേക്ക് തിരികെ നൽകുകയും 1കഴിഞ്ഞ 18 ആം തിയതി കേസ് വസ്തുവായി തമിഴ്‌നാട്ടിലെ ഐഡൽ വിംഗിന് കൈമാറുകയും ചെയ്തു.

രാജ്യത്തിന്റെ പൗരാണിക പൈതൃകം രാജ്യത്തിനുള്ളിൽ സംരക്ഷിക്കുന്നതിനും മുൻകാലങ്ങളിൽ നിയമവിരുദ്ധമായി വിദേശത്തേക്ക് കൊണ്ടുപോകുന്ന പുരാവസ്തുക്കൾ വീണ്ടെടുക്കുന്നതിനും ഇന്ത്യാ ഗവൺമെന്റ് പ്രവർത്തിക്കുന്നു. നാളിതുവരെ 251 പുരാവസ്തുക്കൾ വിവിധ രാജ്യങ്ങളിൽ നിന്ന് വീണ്ടെടുത്തിട്ടുണ്ട്, അതിൽ 238 എണ്ണം 2014 മുതൽ തിരികെ കൊണ്ടുവന്നതായി സാംസ്ക്കാരിക മാത്രാലയം അറിയിച്ചു.