രവീണ ടണ്ഠൻ മദ്യപിച്ചിരുന്നില്ല; പരാതി വ്യാജമെന്ന് മുംബൈ പൊലീസ്

single-img
3 June 2024

മുംബൈയിലെ ഖാര്‍ പൊലീസില്‍ പ്രശസ്ത ബോളിവുഡ് താരം രവീണാ ടണ്ഠന് എതിരായ ലഭിച്ച പരാതി വ്യാജമെന്ന് മുംബൈ പൊലീസ് അറിയിക്കുന്നു . അമിതവേഗതയില്‍ മദ്യപിച്ച് വാഹനമോടിച്ചെന്നും കൈയ്യേറ്റം ചെയ്‌തെന്നുമായിരുന്നു രവീണയ്‌ക്കെതിരെ ലഭിച്ചിരുന്ന പരാതി.

എന്നാൽ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും രവീണയുടെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്ന് വ്യക്തമായതിനൊപ്പം അവര്‍ മദ്യപിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. വിഷയത്തിൽ പരാതിക്കാരന്‍ വ്യാജ പരാതിയാണ് നല്‍കിയത്. പ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. നടിയുടെ ഡ്രൈവര്‍ റിവേര്‍സ് എടുമ്പോള്‍ പരാതിക്കാരുടെ കുടുംബം അത് വഴി കടന്നുപോകുകയായിരുന്നു.

ഇവര്‍ കാര്‍ നിര്‍ത്തിച്ചു ആളുവരുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. അതിനുശേഷം തര്‍ക്കം ആരംഭിച്ചു എന്നാണ് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞത് . പിന്നാലെ തര്‍ക്കം രൂക്ഷമായതോട രവീണ ഡ്രൈവറെ സംരക്ഷിക്കാന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വന്നു. എന്നാല്‍ ആള്‍ക്കൂട്ടം അവരെ അധിക്ഷേപിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് ഇരുകൂട്ടരും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പിന്നീട് ഇരുകൂട്ടരും പരാതി പിന്‍വലിക്കുകയും ചെയ്തു.