പ്രതിയുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയാലും പോക്‌സോ പോലുള്ള ഗുരുതരമായ കേസ് റദ്ദാക്കന്‍ കഴിയില്ല: സുപ്രീംകോടതി

single-img
22 September 2022

ഇരയും കുറ്റാരോപിതനായ പ്രതിയും തമ്മിൽ തമ്മില്‍ ഒത്തുതീര്‍പ്പായാല്‍ പോലും പോക്‌സോ പോലുള്ള ഗുരുതരമായ കേസ് റദ്ദാക്കന്‍ കഴിയില്ലന്ന് സുപ്രീംകോടതി. കേരളത്തിലെ മുസ്‌ളിം യൂത്ത് ലീഗ് നേതാവും ഉറദു അധ്യാപകനുമായ ഹഫ്‌സല്‍ റഹ്‌മാന് എതിരായ പോക്‌സോ കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബി.വി. നാഗരത്ന എന്നിവര്‍ അടങ്ങിയ ബഞ്ച് ഈ ഉത്തരവ് നല്‍കിയത്.

മലപ്പുറം ജില്ലയിലെ ചെമ്മങ്കടവ് പി.എം.എസ്.എ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഉറുദു അധ്യാപകനായിരുന്ന ഹഫ്‌സല്‍ റഹ്‌മാൻ 2018 നവംബറിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന പരാതിയിലായിരുന്നു കേസ് എടുത്തത്.

പിന്നീട് പ്രതിയുമായി കേസിൽ ഒത്തുതീര്‍പ്പിലെത്തി എന്ന് കാണിച്ച് ഇരകളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുകയും ഇത് പരിഗണിച്ച ഹൈക്കോടതി കേസ് റദ്ദാക്കുകയും ചെയ്തിരുന്നു. പക്ഷെ ഹൈക്കോടതിയുടെ ഈ നടപടി തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് ചൂണ്ടിക്കാട്ടി.

പോക്‌സോ പോലെ സുപ്രധാന കേസുകളില്‍ പ്രതിയുമായി ഇരകള്‍ക്ക് ഒത്തുതീര്‍പ്പിലെത്താന്‍ കഴിയില്ലെന്നും ഈ വിവരം സുപ്രീം കോടതി തന്നെ മുന്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിനാസ്പദമായ സംഭവം കഴിഞ്ഞ ശേഷം പ്രായപൂര്‍ത്തിയായ മൂന്ന് പെണ്‍കുട്ടികളും തങ്ങള്‍ക്ക് പരാതിയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.

ഇതിനെ തുടര്നന്നാണ് ഒത്തുതീര്‍പ്പായി എന്ന കാരണത്താല്‍ പോക്‌സോ പോലുള്ള ഗുരുതരമായ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയത്. അതേസമയം, പ്രതിക്ക് കേസ് റദ്ദാക്കുന്നതിന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്ന് പറഞ്ഞു.