ബംഗളൂരുവിലെ യെലഹങ്ക കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യ വീട് ഇല്ല; 5 ലക്ഷം രൂപ അടയ്ക്കണം

single-img
29 December 2025

കര്‍ണാടകയിലെ യെലഹങ്കയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവർക്കെതിരെ സർക്കാർ പുതിയ തീരുമാനവുമായി രംഗത്തെത്തി. ബൈപ്പനഹള്ളിയിലെ വീടുകൾ സൗജന്യമായി നൽകില്ല; 11.2 ലക്ഷം രൂപ വിലയുള്ള വീട് ഓരോ കുടുംബവും 5 ലക്ഷം രൂപ കൊടുത്ത് വാങ്ങേണ്ടതാണ്.

ചുമതല വഹിച്ച ഉന്നതതല യോഗത്തിൽ തീരുമാനം എടുത്തുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ജനുവരി ഒന്നിന് തന്നെ വീടുകൾ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാണ്. വീടുകൾക്ക് അർഹരായവരെ കണ്ടെത്താൻ എം.എൽ.എയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുമെന്നും തീരുമാനിച്ചു. നിലവിൽ താമസിച്ചിരുന്ന സ്ഥലങ്ങളിൽ വീട് നൽകാനാവില്ലെന്ന കാര്യം സിദ്ധരാമയ്യ അറിയിച്ചു.

ഡിസംബര്‍ 20-ന് യെലഹങ്കയിലെ കൊഗിലു ഗ്രാമത്തിൽ കയ്യേറ്റം ആരോപിച്ച് നാന്നൂറിലധികം വീടുകൾ ബുള്‍ഡോസറുപയോഗിച്ച് പൊളിക്കപ്പെട്ടിരുന്നു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഉദ്യോഗസ്ഥരാണ് പൊലീസ് സംരക്ഷണത്തോടെ ഫക്കീര്‍ കോളനിയിലെയും വസീം ലേഔട്ടിലെയും വീടുകൾ പൊളിച്ചുമാറ്റിയത്.

പഴയ പദ്ധതിയായ രാജീവ് ഗാന്ധി ഹൗസിങ് സ്‌കീമിന്റെ ഭാഗമായി 180 ഫ്ലാറ്റുകൾ ബൈപ്പനഹള്ളിയിൽ നൽകാൻ തീരുമാനിച്ചിരുന്നുവെന്നും, ആധാർ, റേഷൻ കാർഡ് അടക്കമുള്ള യഥാർത്ഥ രേഖകൾ ഉള്ളവർക്കും മാത്രമേ വീടുകൾ ലഭിക്കുകയുള്ളൂ എന്നും സർക്കാർ അറിയിച്ചു.