റഷ്യയുടെ പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങുന്നത് ഇന്ത്യയുടെ പരമാധികാര തീരുമാനം; പ്രതികരണവുമായി അമേരിക്ക
ഉക്രൈൻ സംഘർഷത്തിന് ശേഷം റഷ്യയുടെ പെട്രോളിയം ഉൽപന്നങ്ങൾ ഇന്ത്യ വാങ്ങിയത് പരമാധികാര തീരുമാനമാണെന്ന് യുഎസ്എ . അടുത്ത മാസങ്ങളിൽ റഷ്യയിൽ നിന്ന് ഇന്ത്യ പെട്രോളിയം വാങ്ങുന്നതിലെ വർധനയെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ, ന്യൂ ഡൽഹിയിലെ യുഎസ് ചാർജ് ഡി അഫയേഴ്സ് എലിസബത്ത് ജോൺസ് പറഞ്ഞത് “ഇതൊരു പരമാധികാര തീരുമാനമാണ്. ” എന്നായിരുന്നു.
റഷ്യയിൽ നിന്നും നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങിയതിന് ചില രാജ്യങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ഉക്രെയ്‌നിൽ നിന്ന് ഇന്ത്യയ്‌ക്കെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ പ്രസ്താവന. ഇന്ത്യയുടെ ഊർജ സുരക്ഷാ ആവശ്യങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഉക്രെയ്നിലെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇന്ത്യയും യുഎസ്എയും നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ഉത്തരവിനെ പിന്തുണയ്ക്കുന്നുവെന്നും ഇന്ത്യ ഉക്രൈനിലേക്ക് മാനുഷിക സഹായം അയച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. റഷ്യ ചെയ്തതിനെ മിക്ക രാജ്യങ്ങളും പിന്തുണയ്ക്കുന്നില്ലെന്ന് ജോൺസ് പറഞ്ഞു.
ഇന്ത്യ ജി-20 അധ്യക്ഷ ഏറ്റെടുത്തതിൽ യുഎസ്‌എ വളരെസന്തോഷത്തിലാണ് എന്നും ഉക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ച് വളരെയധികം ചർച്ചകൾ നടക്കുമ്പോൾ, തീരുമാനങ്ങൾ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുമായിരുന്നുവെന്ന് സിഡിഎ പറഞ്ഞു.