യുപിയിൽ അഞ്ച് പുതിയ സർവ്വകലാശാലകൾ നിർമ്മിക്കും; ബജറ്റിൽ 303 കോടി രൂപ അനുവദിച്ചു

single-img
22 February 2023

യുപിയുടെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾക്കായി ധനമന്ത്രി സുരേഷ് ഖന്ന ബുധനാഴ്ച അഞ്ച് പുതിയ സർവകലാശാലകൾ സ്ഥാപിക്കുന്നതിന് 303 കോടി രൂപ അനുവദിച്ചു. ഇതിൽ പ്രധാനമായും മൂന്ന് സംസ്ഥാന സർവകലാശാലകലാണുള്ളത് .ഒരു നിയമ സർവകലാശാല, മറ്റൊരു സാങ്കേതിക സർവകലാശാല എന്നിവ .

സംസ്ഥാന പോളിടെക്‌നിക്കുകൾ സ്ഥാപിക്കുന്നതിന് 50 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് . വിന്ധ്യാചൽ ധാം ഡിവിഷനിലെ മാ വിന്ധ്യവാസിനി സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ദേവിപട്ടൻ ഡിവിഷനിലെ മാ പടേശ്വരി ദേവി സ്റ്റേറ്റ് യൂണിവേഴ്സിറ്റി, മൊറാദാബാദ് ഡിവിഷനിലെ മറ്റൊരു സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കുശിനഗറിലെ മഹാത്മാ ബുദ്ധ അഗ്രികൾച്ചറൽ ആൻഡ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എന്നിവയ്ക്ക് മന്ത്രി 50 കോടി രൂപ വീതം അനുവദിച്ചു .

അതേസമയം, പ്രയാഗ്‌രാജിൽ ദേശീയ നിയമ സർവകലാശാല സ്ഥാപിക്കുന്നതിന് 103 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ, ഗ്രാമപഞ്ചായത്ത്, വാർഡ് തലങ്ങളിൽ ഡിജിറ്റൽ ലൈബ്രറികൾ സ്ഥാപിക്കുന്നതിന് 300 കോടി രൂപ അനുവദിച്ചു . കാൺപൂർ, അയോധ്യ, ബന്ദ, മീററ്റ് ജില്ലകളിലെ കാർഷിക സർവ്വകലാശാലകളിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി 35 കോടി രൂപ (ഏകദേശം) സംസ്ഥാനം വകയിരുത്തി .

അയോധ്യയിലെ ആചാര്യ നരേന്ദ്ര ദേവ് അഗ്രികൾച്ചർ ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള അസംഗഢിലെ അഗ്രികൾച്ചർ കോളേജിൽ (കാമ്പസ്) ബാച്ചുകൾ ആരംഭിച്ചതായി തന്റെ ബജറ്റ് പ്രസംഗത്തിൽ ഖന്ന ചൂണ്ടിക്കാട്ടി. ഗോണ്ട ജില്ലയിൽ അഗ്രികൾച്ചർ കോളേജ് (കാമ്പസ്) സ്ഥാപിക്കുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.