കോൺഗ്രസ് പാർട്ടിയിൽ സാമ്പത്തിക പ്രതിസന്ധി; നേതാക്കൾക്ക് ചെലവ് ചുരുക്കല്‍ നിർദ്ദേശം

single-img
30 December 2022

2024 ൽ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നില്‍ കണ്ട് കോണ്‍ഗ്രസില്‍ ചെലവ് ചുരുക്കല്‍. നേതാക്കള്‍ ഇനിമുതൽ 1400 കിലോമീറ്റര്‍വരെ തീവണ്ടിയില്‍ യാത്ര ചെയ്യണം എന്നതും എം.പിമാര്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തണം എന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.

രാജ്യവ്യാപകമായി രാഷ്ട്രീയമായി മാത്രമല്ല ഫണ്ടിങ്ങിലെ കുറവുമൂലം സാമ്പത്തികമയും വലിയ പ്രതിസന്ധി കോണ്‍ഗ്രസ് നേരിടുന്നുണ്ട്. നിലവിൽ ലഭ്യമാകുന്ന സംഭാവനയില്‍ ഉണ്ടായ കുറവാണ് ഇതിന് പ്രധാന കാരണം. 2020-21 കാലത്ത് പാര്‍ട്ടിക്ക് ലഭിച്ച സംഭാവന 285.76 കോടി രൂപ മാത്രമായപ്പോൾ അത് മുന്‍വര്‍ഷം 682.21 കോടിയും 2018-19 കാലത്ത് 918.03 കോടിയും ആയിരുന്നു.

പുതിയ തീരുമാന പ്രകാരം പാര്‍ട്ടിയുടെ സെക്രട്ടറിമാര്‍ക്ക് വിമാനയാത്ര ഇനി മാസത്തില്‍ രണ്ട് തവണ ആകും ലഭിക്കുക. ഇതോടൊപ്പം സേവാദളിന്റെ മാസബജറ്റ് രണ്ടരലക്ഷത്തില്‍നിന്ന് രണ്ട് ലക്ഷമാക്കി വെട്ടിക്കുറച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തിന് എം.പി.മാരോട് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും പാര്‍ട്ടി നിര്‍ദേശിച്ചു. എം.പിമാര്‍ പ്രതിമാസം 50,000 രൂപ ലെവിയും 20,000 രൂപ ഓഫിസ് ആവശ്യങ്ങള്‍ക്കും നല്‍കുന്നത് തുടരണം.