വോട്ടിംഗ് മെഷീനിൽ കൃത്രിമത്വം; ആരോപണവുമായി ഗുജറാത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി കഴുത്തിൽ കുരുക്ക് കെട്ടി പ്രതിഷേധിച്ചു

single-img
8 December 2022

വോട്ടെണ്ണൽ സമയം വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് ഗുജറാത്തിലെ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി തന്റെ കഴുത്തിൽ നാടകീയമായി ഷാൾ കെട്ടി പ്രതിഷേധിച്ചു.


ഗാന്ധിധാമിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഭാരത്ഭായ് വെൽജിഭായ് സോളങ്കി ആദ്യം വോട്ടെണ്ണൽ കേന്ദ്രത്തിൽ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തുന്ന രീതിയിൽ സ്കാർഫ് കഴുത്തിൽ കുരുക്ക് പോലെ കെട്ടുകയുമായിരുന്നു.

ഈ സമയം സോളങ്കി ബിജെപിയുടെ മാൽതി കിസോർ മഹേശ്വരിക്ക് പിന്നിലായിരുന്നു. അതേസമയം, 182 അംഗ നിയമസഭയിൽ 157 സീറ്റുകൾ എന്ന എക്കാലത്തെയും ഉയർന്ന നേട്ടത്തോടെ ഗുജറാത്തിൽ ബിജെപി തുടർച്ചയായ എട്ടാം തവണയും റെക്കോർഡ് നേട്ടം കൈവരിച്ചു. 1985ൽ 149 സീറ്റ് എന്ന റെക്കോർഡ് കൈവരിച്ച ഗുജറാത്തിൽ കോൺഗ്രസിന് ഇത്തവണ 20 സീറ്റിൽ താഴെയാകും.