സൗദി അറേബ്യക്കെതിരെ അര്‍ജന്‍റീന കളത്തിൽ ഇറക്കുന്നത് ശക്തമായ നിരയെ

single-img
22 November 2022

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ സൗദി അറേബ്യക്കെതിരെ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന കളത്തിൽ ഇറക്കുന്നത് ശക്തമായ നിരയെ . ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ടീമായ അര്‍ജന്‍റീന ശക്തമായ തുടക്കമാണ് ലക്ഷ്യമിടുന്നത്.

ഏറ്റവും മികച്ച സ്റ്റാര്‍ട്ടിംഗ് ഇലവനെയാണ് ആദ്യ മത്സരത്തില്‍ സ്‌കലോണി അണിനിരത്തിയത്. ലൗറ്റാരോ മാര്‍ട്ടിനസിനെ ആക്രമണത്തിന് നിയോഗിച്ച് 4-2-3-1 ശൈലിയില്‍ ടീമിനെ അണിനിരത്തിയപ്പോള്‍ ലിയോണല്‍ മെസിയും ഏഞ്ചല്‍ ഡി മരിയയും പപു ഗോമസും തൊട്ടുപിന്നിലായി ഇറങ്ങുന്നു. അതേസമയം, റോഡ്രിഗോ ഡീ പോലും ലീയാന്‍ഡ്രോ പരേഡസുമാണ് മധ്യനിരയില്‍.

മികച്ച പരിചയസമ്പന്നനായ ഒട്ടാമെന്‍ഡിക്കൊപ്പം ക്രിസ്റ്റ്യന്‍ റൊമീറോയും നഹ്വേല്‍ മൊളീനയും നിക്കോളാസ് തഗ്ലൈഫിക്കോയുമായിരുന്നു പ്രതിരോധത്തില്‍. എമിലിയാനോ മാര്‍ട്ടിനസായിരുന്നു ഗോള്‍ബാറിന് കീഴെ.