കൊവിഡ് പരത്തുന്നത് ഇന്ത്യന്‍ മുസ്ലിങ്ങൾ; വിദ്വേഷ പ്രചാരണം നടത്തിയ ഇന്ത്യക്കാരന് യുഎഇയിൽ ജോലി നഷ്ടമായി
സോഷ്യൽ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ ഇന്ത്യക്കാരനെയുഎഇയില് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. യു ഇയിലെ റാസല്‍ഖൈമയിലെ ഒരു ഖനന സ്ഥാപനത്തിൽ ജിലിചെയ്തിരുന്ന ഉദ്യോഗസ്ഥനെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. ഇന്ത്യയിലെ ബിഹാര്‍ സ്വദേശിയായ ബ്രാജ്കിഷോര്‍ ഗുപ്തയ്ക്ക് എതിരെയാണ് ഇത്തരത്തിൽ നടപടിയെടുത്തത്.
ഇദ്ദേഹം മുസ്ലിം വിരുദ്ധ പരാമര്‍ശം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചതിനാലാണ് റാസല്‍ഖൈമ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റീവിന് റോക്ക് എന്ന മൈനിങ് കമ്പനി നടപടിയെടുത്തത്. രാജ്യത്ത് കൊവിഡ് പരത്തുന്നത് ഇന്ത്യന്‍ മുസ്ലിംകളാണെന്നും ഡൽഹിയിലെ കലാപത്തില്‍ മുസ്ലിംകള് കൊല്ലപ്പെട്ടത് നീതിയാണെന്ന രീതിയിലുള്ള വിദ്വേഷ പരാമര്‍ശമാണ് ഇയാള്‍ ഫേസ്ബുക്കില്‍ എഴുതിയത്.
പോസ്റ്റ് വിവാദമാകുകയും കമ്പനിയിലെ ഒരു ജൂനിയര്‍ ജീവനക്കാരന് ഉള്‍പ്പെട്ട സംഭവം അന്വേഷിക്കുകയും ഈ വ്യക്തിയെ സ്റ്റീവിന് റോക്കിലെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി കമ്പനിയുടെ ബിസിനസ് ഡെവലപ്മെന്റ് ആന്‍ഡ് എക്സ്പ്ലോറേഷന്‍ മാനേജര്‍ ജീന്‍ ഫ്രാങ്കോയിസ് മിലിയന്‍ ഇമെയില്‍ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു.
സമൂഹത്തിൽ മാനവികതയും സഹിഷ്ണുതയും സമത്വവും പ്രത്സാഹിപ്പിക്കുന്നതിലും വര്‍ഗീയതയെയും വിവേചനത്തെയും ശക്തമായി നേരിടുന്നതിലും യുഎഇ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ കമ്പനി പിന്തുണയ്ക്കുന്നതായി മിലിയന്‍ പറയുന്നു.