രണ്ടാം ക്ലാസുകാരിയായ മകളെ അടിച്ചെന്നാരോപിച്ച്‌ അധ്യാപകനെ ഓടിച്ചിട്ട് തല്ലി മാതാപിതാക്കള്‍

single-img
23 March 2023

രണ്ടാം ക്ലാസുകാരിയായ മകളെ അടിച്ചെന്നാരോപിച്ച്‌ അധ്യാപകനെ ഓടിച്ചിട്ട് തല്ലി മാതാപിതാക്കള്‍ സ്വകാര്യ സ്‌കൂളിലെ അധ്യാപകനായ ആര്‍.ഭരതിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളായ സെല്‍വിയെയും ശിവലിംഗത്തെയും പൊലീസ് അറസ്റ്റ് ചെയ്തു.അധ്യാപകന്‍ അടിച്ചുവെന്ന കുട്ടിയുടെ പരാതിയിലാണ് സെല്‍വിയും ശിവലിംഗവും സ്‌കൂളിലെത്തുന്നത്. ക്ലാസ്സ് മുറിയില്‍ അതിക്രമിച്ച്‌ കയറിയ ഇവര്‍ അധ്യാപകനെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. ഇയാള്‍ രക്ഷപെടാന്‍ ശ്രമിക്കുമ്ബോള്‍ ഇവര്‍ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തുകയും വീണ്ടും തല്ലുകയും ചെയ്യുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. സ്‌കൂളിന് ചുറ്റും ഇവര്‍ ഇയാളെ ഓടിക്കുന്നുണ്ട്. കുട്ടിയെ തല്ലാന്‍ നിങ്ങള്‍ക്കാരധികാരം തന്നു എന്ന് ചോദിച്ചു കൊണ്ടാണ് സെല്‍വി ഭരതിനെ മര്‍ദിക്കുന്നത്. ചെരിപ്പ് കൊണ്ടടിക്കും എന്നും ഇടയ്ക്ക് പറയുന്നുണ്ട്. മറ്റ് അധ്യാപകര്‍ ഭരതിനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ദമ്ബതികള്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് മറ്റ് അധ്യാപകര്‍ രംഗം പകര്‍ത്തുകയും ഇത് തെളിവാക്കി പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ മുനുസാമിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ അടിച്ചെന്ന വാദം അധ്യാപകന്‍ നിഷേധിച്ചിട്ടുണ്ട്. കുട്ടി ക്ലാസ്സില്‍ വര്‍ത്തമാനം പറഞ്ഞതിനും മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കിയതിനും സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ചെയ്തതെന്നാണ് ഭരത് പറയുന്നത്. സീറ്റ് മാറുന്നതിനിടെ വീണത് താന്‍ തല്ലിയെന്നാക്കി കുട്ടി വീട്ടില്‍ ചെന്ന് പരാതിപ്പെടുകയുമായിരുന്നുവെന്നും കുട്ടിയെ അടിച്ചിട്ടില്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.