ഭാര്യാമാതാവിന് ഇന്‍സുലിന്‍ നല്‍കാനെത്തിയ പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍

single-img
9 October 2022

ഇടുക്കി: ഭാര്യാമാതാവിന് ഇന്‍സുലിന്‍ നല്‍കാനെത്തിയ പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. ഇടുക്കി തൊടുപുഴയിലാണ് സംഭവം.

മുട്ടം മേപ്പുറത്ത് ജോമോനാണ് പൊലീസിന്‍റെ പിടിയിലായത്. വീട്ടിലെത്തിയ പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയെ കടന്നു പിടിക്കാനും ഉപദ്രവിക്കാനുമാണ് ഇയാള്‍ ശ്രമിച്ചത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. സംഭവ സമയത്ത് ജോമോനും ജോമോന്‍റെ ഭാര്യ മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോമോന്‍്റെ ഭാര്യയും മകളും ഡോക്ടറെ കാണാന്‍ പോയിരിക്കുകയായിരുന്നു. ഈ സമയം ജോമോന്‍്റെ മകള്‍ പെണ്‍കുട്ടിയെ വിളിച്ച്‌ മുത്തശിക്ക് ഇന്‍സുലിന്‍ നല്‍കാന്‍ വീട്ടിലേയ്ക്ക് ചെല്ലണമെന്ന് ആവശ്യപ്പെട്ടു. വീട്ടിലെത്തിയ പെണ്‍കുട്ടി പ്രതിയുടെ ഭാര്യ മാതാവിന് ഇന്‍സുലിന്‍ നല്‍കി. മടങ്ങാന്‍ തുടങ്ങിയപ്പോള്‍ തങ്ങള്‍ അടുത്ത ആഴ്ച വിദേശത്തേക്ക് പോകുന്നതിനാല്‍ വീട്ടിലെ വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുന്ന രീതി മറ്റും കാണിച്ചു നല്‍കാമെന്ന പറഞ്ഞ് മുകളിലത്തെ നിലയിലേക്ക് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി. ഇവിടെ വച്ച്‌ പെണ്‍കുട്ടിയെ ജോമോന്‍ കടന്നുപിടിക്കുകയും കവിളില്‍ കടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്തു.

പ്രതിയെ തള്ളി മാറ്റായാണ് പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടത്. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളുള്ള പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ തലകറങ്ങി വീണിരുന്നു. രക്ഷകര്‍ത്താക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജോമോനെ പൊലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.