പി.കെ ശശിക്കെതിരായ പാര്‍ട്ടി ഫണ്ട് തിരിമറി ആരോപണങ്ങളില്‍ കൂടുതൽ തെളിവുകള്‍ പുറത്ത്

single-img
27 February 2023

പി.കെ ശശിക്കെതിരായ പാര്‍ട്ടി ഫണ്ട് തിരിമറി ആരോപണങ്ങളില്‍ തെളിവുകള്‍ ലഭിച്ചതോടെ അന്വേഷണം ശക്തമാക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം.

2016ല്‍ എംഎല്‍എ ആയ ശേഷമുള്ള ശശിയുടെ സ്വത്ത് സമ്ബാദനത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കാനാണ് സാധ്യത. സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗമായ പി.കെ. ശശിക്കെതിരെ ഗുരുതരമായ സാമ്ബത്തിക ആരോപണങ്ങളാണ് തെളിവുകള്‍ സഹിതം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു മുന്നില്‍ വെച്ചിരിക്കുന്നത്. 2010 ല്‍ മണ്ണാര്‍ക്കാട് പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസ് ആയ നായനാര്‍ സ്മാരകത്തിന്‍്റെ നിര്‍മ്മാണത്തില്‍ ബാക്കി വന്ന പത്തുലക്ഷം രൂപ പി.കെ. ശശിയുടെ റൂറല്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയെന്നത് ഏറെ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. 2017 ല്‍ ജില്ലാ സമ്മേളനം നടത്തിയ വകയിലും ശശിയുടെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ മാറ്റിയതിന്‍്റെ തെളിവുകളും പരിശോധിക്കുന്നുണ്ട്.

2016ല്‍ ഷൊര്‍ണൂരില്‍ നിന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സ്വത്ത് വിവരങ്ങള്‍ പ്രകാരം ശശിയുടെ പേരില്‍ കുടുംബസ്വത്തല്ലാതെ മറ്റൊരു സ്ഥാവര വസ്തുക്കളുമില്ല. സ്ഥിര നിക്ഷേപം ഉള്‍പ്പെടെ വിവിധ ബാങ്കുകളിലായി ഉണ്ടായിരുന്നത് വെറും 1 ലക്ഷത്തി 2608 രൂപ. ഭാര്യയുടെ പേരില്‍ ഒരേക്കര്‍ 72 സെന്‍്റ് ഭൂമിയും 150 പവന്‍ സ്വര്‍ണവും. ശശിയ്ക്ക് 12 പവനും.

പി.കെ. ശശി യൂണിവേഴ്സല്‍ കോളേജ് ചെയര്‍മാന്‍ ആയ ശേഷമാണ് മകന്‍്റെ പേരില്‍ ഒരു കോടി രൂപ വിലയുള്ള സ്ഥലം വാങ്ങിയത്. ഇതിന്‍്റെ പണം എവിടെ നിന്നെന്ന് നേതൃത്വം അന്വേഷിക്കുന്നുണ്ട്. ഇതു കൂടാതെ ശശിയുടെ ഡ്രൈവറര്‍ ജയന്‍്റെ പേരില്‍ അലനെല്ലൂരൂരില്‍ വാങ്ങിയ 1 കോടി രൂപയ്ക്ക് മേല്‍ വിലയുള്ള സ്ഥലത്തെ കുറിച്ചും അന്വേഷണമുണ്ടാകും.