തെരഞ്ഞെടുത്തത് എതിരില്ലാതെ; സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനത്തിന് ഇത് മൂന്നാമൂഴം

single-img
3 October 2022

എതിരില്ലാതെ ഇത്തവണ തുടർച്ചയായി മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ തിരഞ്ഞെടുത്തു. സിപിഐയുടെ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിലാണ് കാനത്തെ ഏകകണ്ഠമായി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

ഇത്തവണ സംസ്ഥാന സമ്മേളനത്തില്‍ കാനം പക്ഷത്തിന്റെ സമ്പൂര്‍ണ ആധിപത്യമാണ് കണ്ടത്. സമ്മേളനം തുടങ്ങും മുൻപ്‌വരെ ശക്തമായ മത്സരമുണ്ടാകുമെന്ന് കാനം വിരുദ്ധ ചേരിയിലെ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ കോട്ടയം, മലപ്പുറം സമ്മേളനങ്ങളാണ് ഇതിനുമുമ്പ് കാനത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അതേസമയം, പുതിയ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ കാനത്തിനെതിരായ കെ ഇ ഇസ്മയിലും സി ദിവാകരനും ഇല്ല. ഇതോടൊപ്പം പീരുമേട് എംഎല്‍എ വാഴൂര്‍ സോമനും സംസ്ഥാന കൗണ്‍സിലില്‍ ഇല്ല.

നേതൃത്വത്തിനെതിരെ വിമതശബ്ദം ഉയർത്തിയ ഇ എസ്.ബിജിമോളെയും സംസ്ഥാന കൗണ്‍സിലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, എന്‍ ഇ. ബലറാം, പി കെ വാസുദേവന്‍ നായര്‍ എന്നിവരാണ് ഇതിന് മുമ്പ് മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 101 അംഗ സംസ്ഥാന കൗണ്‍സിലിനേയും തിരഞ്ഞെടുത്തു.