ജയിലില്‍ കഴിയുന്ന ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിന് അധികൃതര്‍ നല്‍കുന്നത് വിവിഐപി സൗകര്യങ്ങൾ; വീഡിയോ പങ്കുവച്ച് ബിജെപി

single-img
19 November 2022

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിന് അധികൃതര്‍ നല്‍കുന്നത് വിവിഐപി സൗകര്യങ്ങളെന്ന് ബിജെപി.

ജയിലനകത്തുവച്ച്‌ മന്ത്രിയുടെ കാലുകള്‍ മസാജ് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ബിജെപി പുറത്തുവിട്ടു. ജെയിനിന് വിഐപി പരിഗണന നല്‍കിയതിന് തീഹാര്‍ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

എന്നാല്‍ ദൃശ്യങ്ങള്‍ പഴയതാണെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ജയിലിനുള്ളില്‍ ഹെഡ് മസാജ്, കാല്‍ മസാജ്, ബാക്ക് മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ വിഐപി പരിഗണനയാണ് നല്‍കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ചിരുന്നു. മന്ത്രിയുടെ ജയിലില്‍ ആഡംബര ജീവിതവുമായി ബന്ധപ്പെട്ട തെളിവുകളും ഇഡി കോടതിയില്‍ നല്‍കിയിരുന്നു.

2015-16 കാലത്ത് സത്യേന്ദ്ര ജെയിന്റെ കമ്ബനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇദ്ദേഹത്തിനെതിരെയ കേസ്. 58 കാരനായ ഡല്‍ഹി മന്ത്രിയെ മെയ് 30 നാണ് അറസ്റ്റ് ചെയ്തത്.