കാമുകിയുടെ മകളെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗികബന്ധം; 38കാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

single-img
20 November 2022

മുംബൈ: കാമുകിയുടെ മകളെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട 38കാരനെ മുംബൈ വിരാറില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

രാജു നായര്‍ എന്നയാളാണ് അറസ്റ്റിലായത്. നവംബര്‍ 12 നാണ് ഇയാള്‍ ചെന്നൈയില്‍ താമസിക്കുന്ന കാമുകിയുടെ മകളെ കൊലപ്പെടുത്തി‌യ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഒളിവില്‍ പോയത്. 18 കാരിയായ പെണ്‍കുട്ടി ജൂലൈയിലാണ് അമ്മക്കും കാമുകന്‍ രാജു നായര്‍ക്കും ഒപ്പം ചെന്നൈയിലെ പൂനമല്ലിയിലെ സെനീര്‍കുപ്പം പ്രദേശത്ത് താമസിക്കാന്‍ എത്തിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ അമ്മ കഴിഞ്ഞ നാല് വര്‍ഷമായി നായര്‍ക്കൊപ്പമാണ് താമസം. മകളെ നോക്കാമെന്ന് ഇയാള്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കൊപ്പം താമസം തുടങ്ങിയത്.

നവംബര്‍ 12ന് അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. തുറന്നു നോക്കിയപ്പോള്‍ മകള്‍ കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടു. കുട്ടിയുടെ കമ്മലും പാദസരവും 25,000 രൂപയും ഫോണും നഷ്ടപ്പെട്ടിരുന്നു. കാമുകനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. രാജു നായര്‍ തിടുക്കത്തില്‍ പോകുന്നത് കണ്ടതായി അയല്‍ക്കാര്‍ ഇവരോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.

ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് നായര്‍ തന്റെ മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ച്‌ യുവതി പൊലീസിനോട് പറഞ്ഞു. ചെന്നൈയില്‍നിന്ന് മുങ്ങിയ രാജു നായര്‍ പിന്നീട് വിരാറിലെ ഫൂല്‍പാഡയില്‍ എത്തി അവിടെ അദ്ദേഹം ദിവസ വേതനക്കാരനായി ജോലി ചെയ്യാന്‍ തുടങ്ങി. അതിനിടെ മോഷ്ടിച്ച ഫോണുകളിലൊന്ന് ഓണാക്കിയതോടെ ഇയാള്‍ കുടുങ്ങി. ഇയാള്‍ക്ക് മുമ്ബും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസ് വ്യ‌ക്തമാക്കി. നായരെ കസ്റ്റഡിക്കായി വസായ് കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊല്ലുമ്ബോള്‍ താന്‍ മദ്യപിച്ചിരുന്നതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. മണ്‍വേല്‍പാടത്താണ് ഭാര്യ താമസിക്കുന്നത്. ഏഴു വര്‍ഷം മുന്‍പാണ് ഇയാള്‍ ജോലിക്കായി ചെന്നൈയിലേക്ക് പോയത്.