ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്കിന് സ്വന്തം

single-img
28 October 2022

അമേരിക്ക: സാമൂഹിക മാധ്യമ കമ്ബനിയായ ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്കിന് സ്വന്തം. കോടതി നിര്‍ദേശിച്ചതനുസരിച്ച്‌ കരാര്‍ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി ഉള്ളപ്പോള്‍ ആണ് ഇലോണ്‍ മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയത്.

44 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയത്

ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ സിഇഒ പരാഗ് അഗര്‍വാള്‍, കമ്ബനി സിഎഫ്‌ഒ,ലീഗല്‍ പോളിസി ട്രസ്റ്റ് ആന്‍റ് സേഫ്റ്റ് മേധാവി എന്നിവരേയും പിരിച്ചുവിട്ടു. വ്യാജ അക്കൌണ്ട് വിവരങ്ങള്‍ മറച്ചുവച്ചു എന്നാണ് ഇവര്‍ക്കെതിരെുള്ള ആരോപണം. ജീവനക്കാരെ കുറയ്ക്കുമെന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്.

ട്വിറ്റ‍ര്‍ വാങ്ങുന്നതിനുള്ള കരാറില്‍ നിന്ന് പിന്നോട്ട് പോയ മസ്കിനെതിരെ കോടതിയില്‍ പോയത് പരാഗിന്‍റെ നേതൃത്വത്തിലായിരുന്നു.യുഎസ് മാധ്യമങ്ങളായ വാഷിങ്ടണ്‍ പോസ്റ്റും സിഎന്‍ബിസിയും ആണ് ഇത് റിപ്പോ‍‍ര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മസ്ക് തന്‍റെ ബയോ ചീഫ് ട്വിറ്റ് എന്ന് മാറ്റിയിരുന്നു. സാന്‍ഫ്രാന്‍സിസ്കോയില്‍ ഉള്ള ട്വിറ്റര്‍ ആസ്ഥാനവും മസ്ക് സന്ദര്‍ശിച്ചിരുന്നു.