ദില്ലി എംസിഡി മേയര്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം

single-img
6 January 2023

ദില്ലി: ദില്ലി എംസിഡി മേയര്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് മുന്‍പ് നാമനിര്‍ദേശം ചെയ്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തിയതിനെതിരെ ആപ് കൌണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് മേയര്‍ വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുക്കപ്പെട്ട കൊണ്‍സിലര്‍മാര്‍ കൂടാതെ പത്തംഗങ്ങളെ ലഫ്. ഗവര്‍ണര്‍ക്ക് നാമ നിര്‍ദേശം ചെയ്യാം. താത്ക്കാലിക സ്പീക്കറായി ലഫ് ഗവര്‍ണര്‍ നിയമിച്ച സത്യ ശര്‍മ്മ ആദ്യം സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം നല്‍കിയത് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കായിരുന്നു. അതോടെ ആപ് പ്രതിഷേധ മുദ്രാവാക്യമുയര്‍ത്തി.

ബിജെപി അംഗങ്ങളും ആപ് അംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമായതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ പിരിഞ്ഞു പോവാന്‍ തയ്യാറാവാതെ ആപ് യകൌണ്‍സിലര്‍മാര്‍ സിവില്‍ സെന്‍ററിനുള്ളില്‍ പ്രതിഷേധം തുടരുകയായിരുന്നു. മേയര്‍ തിരഞ്ഞെടുപ്പിന്റെ പ്രിസൈഡിംഗ് ഓഫീസറായി ബിജെപി കൗണ്‍സിലര്‍ സത്യ ശര്‍മ്മയെ നിമയിച്ചത് മതല്‍ തന്നെ ആപ് ബിജെപി തര്‍ക്കം രൂക്ഷമായിരുന്നു. ഇതിന്‍ഫറെ തുടര്‍ച്ചയാണ് ഇന്ന് നടന്ന സംഘര്‍ഷവും. ആപ്പിന്റെ സ്ഥാനാര്‍ത്ഥിയായി ഷെല്ലി ഒബ്റോയ് ബിജെപി സ്ഥാനാര്‍ത്ഥിയായി രേഖ ഗുപ്ത എന്നിവരാണ്മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.