സോളാർ പീഡനം; കെസി വേണുഗോപാലിനെതിരെയുള്ള പരാതി വ്യാജമെന്ന് സിബിഐ

single-img
23 December 2022

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തിൽ കേരളത്തിൽ ഏറെ രാഷ്ട്രീയവിവാദമായി മാറിയ സോളാർ പീഢന പരാതിയിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെയുള്ള പരാതി വ്യാജമെന്ന് സിബിഐ. പരാതിക്കാരിയെ വേണുഗോപാൽ പീഢിപ്പിച്ചതിന് തെളിവില്ലെന്നും ആരോപണങ്ങൾ വ്യാജമാണെന്നുമാണെന്നുള്ള റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ നൽകി.

തന്നെ മൂന്ന് തവണ വ്യത്യസ്തമായ മൂന്ന് സ്ഥലങ്ങളിൽ വെച്ച് വേണുഗോപാൽ പരാതിക്കാരിയെ പീഢിപ്പിച്ചതിനെ തുടർന്ന് വൈദ്യസഹായം തേടി എന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാൽ സിബിഐ നടത്തിയ അന്വേഷണത്തിൽ പീഢന ആരോപണത്തിന് ഒരു തെളിവും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

സമാനമായി നേരത്തെ സോളാർ പീഢനക്കേസിൽ കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ എം.പി, അടൂർ പ്രകാശ് എം.പി, എ.പി. അനിൽകുമാർ എന്നിവക്കെതിരെയുള്ള പരാതിയിലും കഴമ്പില്ലെന്ന് സിബിഐ കണ്ടെത്തിയിരുന്നു.